ചെന്നൈയില്‍ കൂട്ടമാനഭംഗം: ഇരുപതുകാരിയെ 12 പേര്‍ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു

ചെന്നൈ ‍| WEBDUNIA|
PRO
PRO
ക്രിസ്മസ് രാത്രിയില്‍ 20 കാരിയെ നാലും എട്ടും പേരടങ്ങുന്ന വ്യത്യസ്ത സംഘങ്ങള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. നാലംഗ സംഘം യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും തുടര്‍ന്ന് വഴിയിലുപേക്ഷിക്കുകയും ചെയ്തു. പിന്നീട് എട്ടുപേരടങ്ങുന്ന മറ്റൊരു സംഘവും യുവതിയെ പീഡിപ്പിച്ചു. പൊലീസ് രക്ഷപെടുത്തിയ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്തു.

ഡിസംബര്‍ 24ന് രാത്രി ചെന്നൈയിലെ കാരയ്ക്കലിലാണ് സംഭവം. ചെന്നൈയിലെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി ബന്ധുവായ മറ്റൊരു യുവതിയോടൊപ്പം കാരയ്ക്കലിലേക്ക് വരുമ്പോഴാണ് സംഭവം. ബന്ധുവായ യുവതിയുടെ സുഹൃത്തിനെ കാണുന്നതിനു വേണ്ടിയാണ് ഇരുവരുമെത്തിയത്. നഗരത്തിലെത്തിയ ഇരുവരെയും നാലംഗ സംഘം പിന്‍തുടരുകയും യുവതികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തുകയും ചെയ്തു. ബന്ധുവായ യുവതി സുഹൃത്തിനൊപ്പം രക്ഷപെട്ടു.
എന്നാല്‍ ഒറ്റപ്പെട്ടുപോയ യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മാഭംഗപ്പെടുത്തി. വഴിയിലുപേക്ഷിച്ച യുവതി പിന്നീട് എട്ടു പേരടങ്ങുന്ന മറ്റൊരു സംഘത്തിന്റെ കൈയില്‍പ്പെടുകയും ചെയ്തു.

യുവതിയെ തട്ടിക്കൊണ്ടു പോയ ആദ്യ സംഘം യുവതിയെ മറ്റൊരു സംഘം തട്ടിക്കൊണ്ടു പോയതറിഞ്ഞ് രണ്ടാമത്തെ സംഘത്തെ പിന്‍തുടരുകയും ഇരു സംഘങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സംഘര്‍ഷം നടക്കുന്ന വിവരം നാട്ടുകാര്‍ പൊലീസിലറിയിക്കുകയും സ്ഥലത്തുനിന്ന് മൂന്നു പേരെ പിടികൂടുകയുമായിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് യുവതിയെ മാഭംഗപ്പെടുത്തിയ വിവരം വ്യക്തമായത്. തുടര്‍ന്ന് പൊലീസ് യുവതിയെ രക്ഷപെടുത്തുകയും 11 പേരെ പിടികൂടുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കാരയ്ക്കല്‍ എസ്എസ്പി മോണിക ഭരദ്വാജ് പറഞ്ഞു. ബന്ധുവായ യുവതിയുടെ സുഹൃത്തിന്റെ പങ്കും അന്വേഷിക്കുമെന്നും അവര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സബ് ഇന്‍സ്പെക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :