കൊലയ്ക്ക് ശേഷം ലൈംഗിക വേഴ്ച; 22കാരന് തൂക്കുകയര്‍

ഭുവനേശ്വര്‍| WEBDUNIA|
PRO
PRO
പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹത്തില്‍ നടത്തിയ കേസില്‍ 22കാരന് വിധിച്ചു. ഒറീസയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

2009 ഒക്ടോബര്‍ ഒമ്പതിന് ജര്‍സുഗാദാ ജില്ലയിലെ കണ്ടെഖേലാ ഗ്രാമത്തിലായിരുന്നു സംഭവം. 14കാരിയെയാണ് പ്രതിയായ മിനകേതന്‍ സേത്ത് കൊല്ലപ്പെടുത്തിയത്.

വയലില്‍ പണിയെടുക്കുന്ന പിതാവിന് ഉച്ചഭക്ഷണം നല്‍കി വീട്ടിലേക്കു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പീഡനം എതിര്‍ത്തപ്പോള്‍ കഴുത്ത് ഞെരിച്ച് കൊന്നു. തുടര്‍ന്ന് മൃതദേഹത്തില്‍ ലൈംഗിക വേഴ്ച നടത്തി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാലാണ് വധശിക്ഷയ്ക്ക് വിധിയ്ക്കുന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :