കണ്മണിയും ഉത്തമവില്ലനും കുഴപ്പത്തില്‍; മൂന്നുമാസത്തേക്ക് പടം വേണ്ടെന്ന് നിര്‍മ്മാതാക്കള്‍

ചെന്നൈ| JOYS JOY| Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (16:28 IST)
വ്യാജ സി ഡികള്‍ പെരുകുന്നത് തടയാന്‍ മൂന്നുമാസത്തേക്ക് സിനിമകളുടെ റിലീസ് വേണ്ടെന്ന് കോളിവുഡ് നിര്‍മ്മാതാക്കള്‍.
ഞായറാഴ്ച ചെന്നൈയില്‍ ചേര്‍ന്ന തമിഴ് സിനിമ നിര്‍മ്മാതാക്കളുടെ യോഗമാണ് പുതിയ റിലീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്.

മൂന്നുമാസത്തേക്ക് സിനിമകളുടെ റിലീസ് ഇല്ലാതെ വരുമ്പോള്‍ വ്യാജ സി ഡികളുടെ ബിസിനസ് തകര്‍ക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ കരുതുന്നത്. വ്യാജ സി ഡി പെരുകുന്നത് തടയാന്ന് ഇതല്ലാതെ വേറെ മാര്‍ഗമൊന്നു ഇല്ലെന്നാണ് നിര്‍മ്മാതാക്കളുടെ പക്ഷം. പുതിയ റിലീസ് ഇല്ലാതെ വരുമ്പോള്‍ വ്യാജന്മാരും ഇല്ലാതാകും. മൂന്നു മാസത്തേക്ക് പുതിയ സിനിമയൊന്നും റിലീസ് ചെയ്യാതിരുന്നാല്‍ വ്യാജലോബി ഇത് നിര്‍ത്തി മറ്റു വഴികളിലേക്ക് തിരിഞ്ഞുകൊള്ളുമെന്നും പ്രശസ്ത നിര്‍മ്മാതാവായ കലൈപുലി എസ് താണു പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി വന്‍ നഷ്ടമാണ് വ്യാജ സി ഡി മൂലമുണ്ടായത്. നിര്‍മ്മാതാക്കള്‍ ഏതായാലും ഈ തീരുമാനമെടുത്തു കഴിഞ്ഞു. സിനിമ മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പുതിയ റിലീസ് നിര്‍ത്തിവെക്കുന്നുവെന്ന വാര്‍ത്തകള്‍ സിനിമ വ്യവസായത്തെ ഞെട്ടിച്ചിരിക്കുകയാണ്. വ്യാജ സി ഡി വലിയ പ്രതിസന്ധിയാണെന്ന് അംഗീകരിക്കുമ്പോഴും റിലീസ് നിര്‍ത്തിവെക്കുന്നതല്ല പരിഹാരമെന്ന് മറ്റൊരു നിര്‍മ്മാതാവ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :