ഓടുന്ന കാറില്‍ യുവതികളെ ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹിക്കാരായ രണ്ട് യുവതികളെ ഓടുന്ന കാറില്‍ ബലാത്സംഗം ചെയ്തു. ഗുഡ്ഗാവിലെ പബ്ബില്‍ പോയി കാറില്‍ മടങ്ങവേയാണ് സംഭവം. തുഗ്ലക്കാബാദില്‍ താമസിക്കുന്ന യുവതികളാണിവര്‍. മറ്റൊരു സംഭവത്തില്‍ ഹരിയാനയിലെ നര്‍വാന നഗരത്തില്‍ ഓടുന്ന കാറില്‍ അഞ്ചുപേര്‍ യുവതിയെ ബലാത്സംഗം ചെയ്തു. സുനൈന ഗ്രാമത്തില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന തന്നെ രണ്ടുപേര്‍ കാറില്‍ക്കയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഹരിയാണയിലെ യുവതി പരാതിപ്പെട്ടു. പിന്നീട് മൂന്നുപേര്‍കൂടി തന്നെ ബലാത്സംഗം ചെയ്തതായും അവര്‍ പറഞ്ഞു. പോലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായ യുവതികള്‍ എംജി റോഡിലെ പബ്ബില്‍ ബുധനാഴ്ച രാത്രി 11.30-നാണ് എത്തിയത്. സ്ഥിരമായി പബ്ബില്‍ പോകുന്ന ഇവര്‍ ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അവിടെ നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് സഹാറാ മാളിനു പുറത്തുനിന്ന് ഡല്‍ഹിക്ക് പോകാന്‍ കാര്‍ ബുക്ക് ചെയ്തിരുന്നു. യുവതികള്‍ കയറിയശേഷം ഒരു ട്രാഫിക് സിഗ്‌നലില്‍നിന്നും രണ്ടുപേര്‍ കൂടി കാറില്‍ കയറി.

തുടര്‍ന്ന് യാത്രാമധ്യേ രണ്ട് യുവതികളെയും തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു. പിന്നീട് പുരുഷന്മാരില്‍ ഒരാള്‍ക്ക് ബാത്ത്‌റൂമില്‍ പോകാനായി സെക്ടര്‍ 57 എക്സ്റ്റന്‍ഷന്‍ റോഡില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ യുവതികളിലൊരാള്‍ പുറത്തിറങ്ങി ഓടി. പുറത്തുണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡിനോട് യുവതി ഫോണ്‍ വാങ്ങി പോലീസിനെ വിളിക്കുകയായിരുന്നു.

ഒരു യുവതി രക്ഷപ്പെട്ടതോടെ പരിഭ്രാന്തിയിലായ സംഘം രണ്ടാമത്തെ യുവതിയുമായി വാഹനം ഓടിച്ചുപോയി. പത്തുപതിനഞ്ച് മിനിറ്റിനുശേഷം രണ്ടാമത്തെ യുവതിയെ റോഡില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. യുവതികളെ ഗുഡ്ഗാവിലെ സിവില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ബലാത്സംഗത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം യുവതികളെ വീട്ടിലേക്ക് വിട്ടു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :