ആശാറാം ബാപ്പു ദിവസേന പാരായണം ചെയ്യുന്നത് കാമസൂത്ര; കൂടാതെ പരീക്ഷണവും!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വിവാദ ആള്‍ദൈവമായ ആശാറാം ബാപ്പു എല്ലാ ദിവസവും വൈകുന്നേരം വായിക്കുന്നത് കാമസൂത്രയും കോകശാസ്ത്രവും. സാധാരണ സന്യാസിമാര്‍ ഭഗവത് ഗീതയും വേദങ്ങളും പോലുള്ള പുണ്യ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ ബാപ്പു വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. സന്തതസഹചാരിയായ രാഹുല്‍ ശര്‍മയുടെ വെളിപ്പെടുത്തലാണിത്. ഇതില്‍ പറയുന്ന കാര്യങ്ങളില്‍ ബാപ്പു പരീക്ഷണവും നടത്താറുണ്ടത്രേ.

ഈ സംഭവമൊക്കെ നടക്കുമ്പോള്‍ പുറത്ത് കാത്തുനില്‍ക്കുന്ന ഭക്തരോട് ആശാറാം ബാപ്പു ധ്യാനത്തിലാണ് എന്നാണ് പറയാറുള്ളത് എന്നും രാഹുല്‍ ശര്‍മ പറയുന്നു. 1993 മുതല്‍ 2003 വരെ അഹമ്മദാബാദിലെ ആശ്രമത്തില്‍ ആശാറാമിന്റെ വിശ്വസ്തനായിരുന്നു രാഹുല്‍ ശര്‍മ. ആശാറാമിനെക്കുറിച്ചുള്ള നിരവധി സ്വകാര്യ വിവരങ്ങള്‍ ഒരു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ശര്‍മ വെളിപ്പെടുത്തിയിട്ടുണ്ട്.

ശാന്തികുടീരം എന്ന് വിളിക്കുന്ന സ്വകാര്യമുറിയിലേക്ക് വളരെ അടുത്ത ആളുകളെയും ഭക്തകളെയും മാത്രമേ കടത്തിവിടാറുണ്ടായിരുന്നുള്ളൂ. ആശാറാമിന് വേണ്ട മരുന്നുകളും കഞ്ചാവും എത്തിച്ചിരുന്നത് താനാണ് എന്നും ഇയാള്‍ പറയുന്നു. കൂടാതെ ആശാറാം ബാപ്പുവിന്റെ പല കാര്യങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുത്തു കൊണ്ടിരുന്നത് മകന്‍ നാരായണ്‍ സായിയാണെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :