ആരുഷി വധം: അമ്മയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ഗാസിയാബാദ്| WEBDUNIA|
PRO
PRO
ആരുഷി വധക്കേസില്‍ അമ്മ നൂപുര്‍ തല്‍വാറിനെതിരെ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ബുധനാഴ്ച കേസ്‌ പരിഗണിക്കവേ ഇവര്‍ കോടതിയില്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ്‌ വാറണ്ട്. കേസ് ഏപ്രില്‍ 18 ന് വീണ്ടും പരിഗണിക്കും.

കേസില്‍ ആരോപണ വിധേയനായ ആരുഷിയുടെ പിതാവ്‌ ഡോ രാജേഷ്‌ തല്‍വാര്‍ ബുധനാഴ്ച കോടതിയില്‍ ഹാജരായിരുന്നു. കോടതി നടപടിയോട്‌ പ്രതികരിക്കാന്‍ തല്‍വാര്‍ തയ്യാറായില്ല. കേസില്‍ സി ബി ഐ അന്വേഷണം അവസാനിപ്പിക്കാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും തള്ളുകയായിരുന്നു. അന്വേഷണം തുടരാന്‍ കഴിയില്ലെന്നും മാതാപിതാക്കള്‍ ഒഴികെ ആരും ആരൂഷിയെ കൊലപ്പെടുത്താന്‍ സാധ്യതയില്ലെന്നുമാണ്‌ സി ബി ഐയുടെ കണ്ടെത്തല്‍.

2008 മേയ് 16നു രാവിലെയാണു ഡിപിഎസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ആരുഷി തല്‍വാറിന്റെ മൃതദേഹം കിടപ്പു മുറിയില്‍ കണ്ടെത്തിയത്. വീട്ടുവേലക്കാരനായിരുന്ന ഹേംരാജിന്റെ ജഡം കഴുത്തറുത്ത നിലയില്‍ ടെറസിലും കണ്ടെത്തി. ആരുഷിയുടെ പിതാവായ രാജേഷ് തല്‍‌വാറാണ് ഇരട്ടക്കൊലപാതകം നടത്തിയത്‌ എന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. തന്റെ അവിഹിത ബന്ധങ്ങള്‍ മകളും വേലക്കാരനും അറിഞ്ഞതിനാലും ഇരുവരും തമ്മിലുള്ള അടുപ്പത്തില്‍ രോഷം കൊണ്ടുമാണ്‌ ദന്തഡോക്‌ടറായ രാജേഷ്‌ ഇവരെ വകവരുത്തിയതെന്നായിരുന്നു പൊലീസ് ഭാഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :