അനുബന്ധ വാര്‍ത്തകള്‍
- കർഷക സംഘടനകളുടെ രാജ്യവ്യാപക ദേശീയപാത ഉപരോധം ഇന്ന്
- കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ തയ്യാർ, പക്ഷേ അത് നിയമം തെറ്റായതുകൊണ്ടല്ല: കേന്ദ്ര കൃഷിമന്ത്രി
- ഇന്നും വർധിപ്പിച്ചു; പെട്രോൾ വില 89 ലേയ്ക്ക്, ഡീസലിന് 83 രൂപ
- നമ്മുടെ കർഷകർ കൃഷിയിടങ്ങളിൽ സന്തുഷ്ടരാണ്, ഡൽഹിയിലേത് വ്യാജ കർഷകസമരമെന്ന് കൃഷ്ണകുമാർ
- മരണപ്പെട്ടത് 162 ഡോക്ടര്‍മാരെന്ന് കേന്ദ്രം; 734 ആണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
സർക്കാരിന് ഒക്‌ടോബർ 2 വരെ സമയമുണ്ട്, ആവശ്യങ്ങൾ നേടിയെടുക്കാതെ മടങ്ങില്ല: രാകേഷ് ടികായത്
കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ അവരുടെ ആവശ്യങ്ങൾ നിറവേറ്റാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമ്മര്‍ദ്ദം ചെലുത്താൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കുന്ന മൂന്ന് മണിക്കൂര്‍ 'ചക്കാ ജാം' അവസാനിച്ചതിന് ശേഷം ഗാസിപുര്‍ അതിര്‍ത്തിയില്‍ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയാരുന്നു അദ്ദേഹം.ഒക്‌ടോബർ 2 വരെയും നിയമം പിൻവലിച്ചില്ലെങ്കിൽ ര്‍ഷക സംഘടനകളുമായി ആലോചിച്ച് കൂടുതല്‍ പ്രക്ഷോഭം ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.