ഗര്‍ഭസ്ഥ ശിശു പെൺകുട്ടിയാണെന്നറിഞ്ഞ് ഭാര്യയെ മൊഴി ചൊല്ലി: യുവാവിനെതിരെ കേസ്

ഗർഭിണിയായ ഫര്‍സാനയെ ഗലീബ് നിർബന്ധപൂർവം ഭ്രൂണപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.

തുമ്പി ഏബ്രഹാം| Last Modified ശനി, 16 നവം‌ബര്‍ 2019 (14:18 IST)
മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയ യുവാവിനെതിരെ കേസ്. ഉത്തർപ്രദേശ് മുസാഫര്‍നഗർ സ്വദേശി ഗലീബിനെതിരെയാണ് മുത്തലാഖ് നിരോധന നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ ഭാര്യയായ ഫർസാനയുടെ പരാതി അനുസരിച്ച് ഗലീബും ഇയാളുടെ മാതാപിതാക്കളും ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കേസ്.

ഗർഭിണിയായ ഫര്‍സാനയെ ഗലീബ് നിർബന്ധപൂർവം ഭ്രൂണപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. പരിശോധനയിൽ പെൺകുട്ടിയാണെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് ഇയാൾ ഭാര്യയെ അബോർഷൻ ചെയ്യാൻ നിർബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നതോടെയാണ് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയത്.

മൂന്നു വർഷം മുൻപാണ് ഫർസാനയും ഗലീബും വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളും ഉണ്ട്. മൂന്നാമതും പെൺകുട്ടിയാണെന്ന് കണ്ടെത്തിയതോടെയാണ് വിവാഹമോചനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :