അനുബന്ധ വാര്‍ത്തകള്‍
- മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന്; സമഗ്ര കാർഷിക പാക്കേജിന് സാധ്യത
- നികുതി കൂട്ടിയത് പ്രതിഷേധാര്‍ഹം, സംഘടനകള്‍ ഇടപെടണം: സലിം പി ചാക്കോ
- കേരള ബജറ്റ്; ശബരിമല വികസനത്തിന് 739 കോടി അനുവദിക്കുമെന്ന് തോമസ് ഐസക്
- നവകേരള നിര്‍മാണത്തിന് ഊന്നല്‍; 25 സുപ്രധാന പദ്ധതികള്‍ - ബജ്റ്റ് അവതരണത്തിനു തുടക്കം
- മുന്നില്‍ നവകേരള നിർമാണവും ലോക്സഭ തെരഞ്ഞെടുപ്പും; സംസ്ഥാന ബജറ്റ് ഇന്ന്
ജനപ്രിയ ബജറ്റിന് അരങ്ങൊരുങ്ങി, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പ്രതിഫലിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജനപ്രിയ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിക്കും.
ജനോപകാരപ്രദമായ പല കാര്യങ്ങളിലും പ്രഖ്യാപനമുണ്ടാകാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. കാരണം, കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കുള്ള രാഷ്ട്രീയ അവസരമല്ല ഇതെന്ന് സര്‍ക്കാരിന് വ്യക്തമായി അറിയാം. ആദായനികുതിയിളവിന്റെ അടിസ്ഥാന പരിധി ഉയര്‍ത്തിയേക്കും.
കര്‍ഷകരുടെ ക്ഷേമത്തിന് മുന്‍തൂക്കം നല്കുന്ന ബജറ്റായിരിക്കും കേന്ദ്രം അവതരിപ്പിക്കുക. അതിലും ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ടാകും. വടക്കന്‍ സംസ്ഥാനങ്ങളിലെ കര്‍ഷക വോട്ടുബാങ്കിനെ ലക്ഷ്യം വയ്ക്കുന്ന പല പ്രഖ്യാപനങ്ങളും ഉണ്ടായേക്കാം.
സമഗ്രമായ കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഭവന നിര്‍മ്മാണ മേഖല, ചെറുകിട വ്യവസായ മേഖല എന്നിവയ്ക്കും ബജറ്റില്‍ ഊന്നല്‍ ഉണ്ടാകും.