ഭീകരാക്രമണത്തിനെത്തിയ പാക് ബോട്ട് തീരദേശ സേന തകര്‍ത്തു

ന്യൂഡല്‍ഹി| Last Modified വെള്ളി, 2 ജനുവരി 2015 (17:10 IST)
ഇന്ത്യന്‍ തീരത്ത് പാകിസ്ഥാനില്‍ നിന്ന് വന്ന് ബോട്ട് പൊട്ടിത്തെറിച്ചു. ബോട്ടില്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് നിന്ന് 365 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ബോട്ട് പൊട്ടിത്തെറിച്ചത്. ബോട്ടില്‍ നാലാളുകളാണ് ഉണ്ടായിരുന്നത്.

ഒരു മണിക്കൂറോളം ബോട്ടിനെ പിന്തുടര്‍ന്ന
ബോട്ട് നിര്‍ത്താന്‍ മുന്നറിയിപ്പ് വെടുയുതിര്‍ത്തു. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ച ബോട്ട് വേഗത്തില്‍ മുന്നോട്ട് പായുകയും അതിനിടെ പൊട്ടിത്തെറിയിക്കുകയുമായിരുന്നു. സ്ഥോടനത്തെത്തുടര്‍ന്ന് ബോട്ട് മുങ്ങി. സംഭവത്തില്‍ തീരസംരക്ഷണ സേനയുടേയും നാവികസേനയുടേയും പരിശോധന തുടരുകയാണ്. ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി ബോട്ട് നീങ്ങുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് തീരസംരക്ഷണ സേന തിരച്ചില്‍ നടത്തിയത്.

2008 നവംബര്‍ 26ന് സമാനമായ രീതിയില്‍ മുംബൈയിലെത്തിയാണ് മത്സ്യബന്ധനബോട്ടിലെത്തിയാണ് അജ്മല്‍ കസബും സംഘവും മുംബൈയില്‍ ഭീകരാക്രമണം നടത്തിയത്. മുംബയില്‍ ഇവര്‍ നടത്തിയ ആക്രമണത്തില്‍ 164 പേര്‍ കൊല്ലപ്പെട്ടിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :