അസംഖാന്‍ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലിയ ഭീകരന്‍: ശിവസേന

 സമാജ് വാദി പാര്‍ട്ടി , ശിവസേന , ദാവൂദ് ഇബ്രാഹിം , അസംഖാന്‍
മുംബൈ| jibin| Last Modified ചൊവ്വ, 8 ഡിസം‌ബര്‍ 2015 (11:48 IST)
ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസംഖാനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത്. ഇന്ത്യ തിരയുന്ന മുംബൈ സ്‌ഫോടക്കേസിലെ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലിയ അപകടകാരിയും ഭീകരനുമാണ് അസം ഖാന്‍ എന്ന് ശിവസനേ ആരോപിച്ചു. മുഖപത്രമായ സാംനയില്‍ എഴുതിയ ലേഖനത്തിലാണ് അസം ഖാനെതിരേ രൂക്ഷ പരാമര്‍ശം ഉള്ളത്.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും അസം ഖാന്‍ നേരത്തെ വ്യക്‍തമാക്കിയിരുന്നു. ഈ കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഒക്ടോബറില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കത്ത അയച്ചതോടെയാണ് ശിവസേന രംഗത്തെത്തിയത്.

താജ്മഹല്‍ പൊളിച്ച് ശിവക്ഷേത്രം നിര്‍മിക്കാന്‍ ശിവസേന ശ്രമിച്ചാല്‍ താന്‍ സഹായിക്കുമെന്നായിരുന്നു അസം ഖാന്റെ പരിഹാസം. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 23-മത് വാര്‍ഷികവേളയിലായിരുന്നു അസം ഖാന്റെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രസ്താവന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :