അനുബന്ധ വാര്‍ത്തകള്‍
- ബസ് മാറിക്കയറി ഏഴ് വയസുകാരൻ, തട്ടിക്കൊണ്ട് പോയെന്ന സംശയത്തിൽ പൊലീസും വീട്ടുകാരും; ഒടുവിൽ സംഭവിച്ചത്
- മെട്രോയില്‍ യാത്ര ചെയ്യവെ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു; യുവാവ് അറസ്റ്റില്‍
- മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചേ മതിയാകൂ; സര്‍ക്കാര്‍ 25 ലക്ഷം രൂപവീതം നല്‍കണമെന്ന് സുപ്രീംകോടതി - തുക നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കും
- ഓട്ടപ്പരിശോധന വേണ്ട, ഉപ്പ് ഭരണി മുതുൽ കോഴിക്കൂട് വരെ ഇനി പരിശോധിക്കും; പ്രതികൾ പെടാപ്പാട് പെടും
- യുവതിയെ തട്ടിക്കൊണ്ടു പോയി ഒമ്പതംഗ സംഘം ബലാത്സംഗം ചെയ്തു; പ്രതികളില്‍ പരിചയക്കാരനും - ആറ് പേര് അറസ്റ്റില്‍
കശ്മീരിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി
കശ്മീരിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ചിലയിടങ്ങളിൽ വീണ്ടും സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് പ്രശ്നബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 54 ദിവസമായി കടുത്ത നിയന്ത്രണം തുടരുന്ന താഴ്‌വരയിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
വെള്ളിയാഴ്‌ച ചിലയിടങ്ങളിൽ 144 പ്രഖ്യാപിച്ചു. നൗഹട്ട പൊലീസ് സ്‌റ്റേഷൻ പരിധിയിൽ അഞ്ചിടത്തും ശ്രീനഗർ ഹസ്രത്‌ബാൽ മേഖലയിലുമാണ് നിയന്ത്രണം. അനന്തനാഗ്, സോപോർ, അവന്തിപോറ, ഹന്ദ്‌വാഡ എന്നിവിടങ്ങളിൽ ബാധകമാക്കി.
ലാൽചൗക്ക് അടക്കമുള്ള കച്ചവടകേന്ദ്രങ്ങളിലും സുരക്ഷാ നിർദേശം നൽകി. മിക്കയിടത്തും അർധസൈനികരെ കൂടുതലായി വിന്യസിച്ചു. വെള്ളയാഴ്‌ച പതിവ് പ്രാർഥനകൾക്ക് പള്ളികളിലെത്തിയവർ ബുദ്ധിമുട്ടി. ആഗസ്‌ത് 5 മുതലാണ് കശ്‌മീർ താഴ്‌വരയിൽ അനുഛേദം 370 റദ്ദാക്കിയതിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടു വന്നത്.
അടുത്ത ലേഖനം