അനുബന്ധ വാര്‍ത്തകള്‍
- റോഡ് നിർമാണ പ്രവർത്തനങ്ങളിൽ ചൈനീസ് പങ്കാളിത്തം അനുവദിക്കില്ലെന്ന് നിതിൻ ഗഡ്‌കരി
- ഇന്ത്യയുടെ ആപ്പ് നിരോധനനീക്കത്തിൽ ആശങ്കയുണ്ടെന്ന് ചൈന
- ആയുധ സന്നാഹങ്ങളുമായി ചൈനീസ് സേന നദിക്കരയിൽ, ഗൽവാൻ താഴ്വരയിൽ ടി 90 ഭീഷ്മ ടാങ്കുകൾ വിന്യസിച്ച് ഇന്ത്യ
- പാക് അധീന കാശ്മീരിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ
- ഇന്ത്യയുടെ ലഡാക്ക് ആക്സായ് ചിൻ കൂടി ഉൾപ്പെടുന്ന പ്രദേശമാണെന്ന് ബിജെപി
ഗാൽവാനിൽ നിന്ന് ചൈന പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്,പാംഗോങ്ങിൽ വിട്ടുവീഴ്‌ചയില്ല
ലഡാക്കിലെ തർക്കബാധിതമായ പ്രദേശങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായതായി റിപ്പോർട്ട്.ഇന്ത്യൻ സേനയ്ക്കായി പതിനാറാം കോർ കമാൻഡര്‍ ലഫ്നന്റ് ജനറൽ ഹരീന്ദർ സിങ്ങും ചൈനയിലെ സൗത്ത് ഷിൻജിയാങ് മേഖലാ ചീഫ് മേജർ ജനറൽ ലിയൂ ലിന്നും നടത്തിയ ചർച്ചയിലാണ് ധാരണയായതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രശ്‌നപരിഹാരത്തിനായി നടക്കുന്ന മൂന്നാമത്തെ ചർച്ചയാണിത്.ചുഷുലില്‍ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ച 12 മണിക്കൂറോളം നീണ്ടുനിന്നു.ലഡാക്കിലെ പട്രോളിങ് പോയിന്റ് 14, 15, 17 എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റത്തിനാണു നിലവിൽ ധാരണയായത് എന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ത്യയോ ചൈനയോ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യൻ അതിർത്തിയിൽ നിന്നും ചൈന പിൻമാറുമെന്നാണ് ചർച്ചയിലെ ധാരണയെങ്കിലും പാംഗോങ് തടാകത്തോടു ചേർന്ന പ്രദേശത്തെ സംഘർഷ സാഹചര്യം അവസാനിപ്പിക്കുന്നതില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.ഹോട് സ്പ്രിങ്സ്, ഗോഗ്ര പ്രദേശങ്ങളിലെ പോയിന്റ് 15, 17 എന്നിവിടങ്ങളിൽനിന്നും ചൈന പിൻമാറിയേക്കുമെന്നും റിപ്പോർട്ടുണ്ട്.