അനുബന്ധ വാര്‍ത്തകള്‍
- കേസിനാധാരം മുൻഭാര്യയുടെ ഡിജിപി ബന്ധം, സമയബന്ധിതമായി വിചാരണ തീർക്കണം: ദിലീപ് സുപ്രീംകോടതിയിൽ
- അച്ഛൻ മരിച്ചാൽ കുട്ടിക്ക് എന്ത് കുടുംബപ്പേര് നൽകണമെന്ന് അമ്മയ്ക്ക് തീരുമാനിക്കാം: സുപ്രീംകോടതി
- Kargil Vijay Diwas: കാർഗിൽ യുദ്ധവും വാജ്പേയ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ ശവപ്പെട്ടി കുംഭകോണവും
- Plus One Admission: പ്ലസ് വൺ പ്രവേശനം പുനഃക്രമീകരിച്ചു, ക്ലാസുകൾ ഓഗസ്റ്റ് 22 മുതൽ
- ജനന സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള രേഖകളിൽ അമ്മയുടെ പേര് മാത്രം ഉൾപ്പെടുത്താം
സമ്മതത്തോടെയുള്ള സെക്സിനു ശേഷം വിവാഹം നടക്കാതാവുമ്പോഴുള്ള ബലാത്സംഗകേസ് നിലനില്‍ക്കില്ലെന്ന് കോടതി
സമ്മതത്തോടെയുള്ള സെക്സിനു ശേഷം വിവാഹം നടക്കാതാവുമ്പോഴുള്ള ബലാത്സംഗകേസ് നിലനില്‍ക്കില്ലെന്ന് കോടതി. ബലാല്‍സംഗ കേസിലെ പ്രതിക്ക് ജാമ്യമനുവദിച്ചുകൊണ്ട് ആന്ധ്രപ്രദേശ് ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധികളും കോടതി ആവര്‍ത്തിച്ചു. താനും യുവാവുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും യുവതി പരാതിയില്‍ പറഞ്ഞു. പിന്നീട് താന്‍ ഗര്‍ഭിണിയാണെന്ന് വിവരമറിഞ്ഞപ്പോള്‍ യുവാവും കുടുംബവും തന്നെ അവഗണിക്കുകയായിരുന്നുവെന്നും യുവതി കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ലൈംഗികത നടന്നത് സമ്മതപ്രകാരം ആയതിനാല്‍ ബലാല്‍സംഗം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാമെന്ന് വ്യവസ്ഥയിലാണ് യുവാവിന് ജാമ്യം നല്‍കിയത്.