അനുബന്ധ വാര്‍ത്തകള്‍
- ഇന്ധന വിലവർധനവിൽ പ്രതിഷേധം; കേരളത്തിൽ ഇന്ന് ഹർത്താൽ, വിവിധ പാർട്ടികളുടെ പിന്തുണയെന്ന് കോൺഗ്രസ്
- ഇന്ധന വിലവർദ്ധനവിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് ഇടതു സംഘടനകളും
- കേരളത്തിന്റെ പുനർനിർമാണത്തിൽ ഒപ്പമുണ്ട്: മോഹൻലാലിനോട് പ്രധാനമന്ത്രി
- "പ്രധാനമന്ത്രിക്ക് എന്ത് പണികൊടുക്കും?''- ആ പോസ്റ്റിന് പിന്നിൽ സംഘപരിവാർ? ഹനാന് സംഭവിച്ചത് അപകടം തന്നെയോ?
- അച്ചടക്കം ആവശ്യപ്പെടുന്നവര്‍ സ്വേച്ഛാധിപതികളായി മുദ്ര കുത്തപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
'ഇന്ധനവില കുതിക്കുന്നു, കർഷകർ ആത്‌മഹത്യ ചെയ്യുന്നു, സ്‌ത്രീകൾ പീഡിപ്പിക്കപ്പെടുന്നു, അപ്പോഴും പ്രധാനമന്ത്രി മൗനത്തിൽ'
'ഇന്ധനവില കുതിക്കുന്നു, കർഷകർ ആത്‌മഹത്യ ചെയ്യുന്നു, സ്‌ത്രീകൾ പീഡിപ്പിക്കപ്പെടുന്നു, അപ്പോഴും പ്രധാനമന്ത്രി മൗനത്തിൽ'
രാജ്യത്ത് ഇന്ധനവില കുതിച്ചുകൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി മൗനം വെടിയുന്നില്ലെന്ന് രാഹുൽ ഗാന്ധി. ഭാരത് ബന്ദിനോടനുബന്ധിച്ച് രാജ്‌ഘട്ടിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യമൊട്ടാകെ ഇന്ധനവിലയും പാചകാതക വിലയും കുതിച്ചുകയറുകയാണ്. എന്നാൽ ഇതിലൊന്നും പ്രധാനമന്ത്രി പ്രതികരിക്കുന്നില്ല. കർഷകർ ആത്‌മഹത്യ ചെയ്യുന്നു, സ്‌ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. എന്നിട്ടും അദ്ദേഹം ഒന്നും പറയുന്നില്ല. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം അദ്ദേഹം തെറ്റിക്കുകയാണ്'- രാഹുൽ ആരോപിച്ചു.
'നോട്ട് നിരോധനം എന്തിനുവേണ്ടി നടപ്പിലാക്കിയതാണെന്ന് ആർക്കും അറിയില്ല. 70 വർഷത്തിനിടെ രൂപയുടെ മൂല്യം ഇത്രയധികം ഇടിയുന്നത് ഇതാദ്യമായാണ്. തിരഞ്ഞെടുക്കപ്പെട്ട ചില ധനികർക്ക് വേണ്ടിയാണ് ഈ സർക്കാർ സംസാരിക്കുന്നതെ'ന്നും രാഹുൽ ഗാന്ധി പറഞ്ഞു.