അനുബന്ധ വാര്‍ത്തകള്‍
- മുസ്‌ലിം പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
- പുത്തൻ വാഹനങ്ങൾ ഇനി ലീസിനെടുക്കാം; പുതിയ പദ്ധതിയുമായി മഹീന്ദ്ര
- മീ ടുവിൽ പണിപാളി: കേന്ദ്രമന്ത്രി എം ജെ അക്ബർ ഉടൻ രാജിവച്ചേക്കും
- പി കെ ശശിക്കെതിരായ ലൈംഗിക ആരോപണത്തിൽ ഉടൻ നടപടിയെന്ന് സൂചന; അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും
- വിമാന ടിക്കറ്റുകൾക്ക് 5000 രൂപവരെ ഡിസ്കൌണ്ട്; ഫ്ലിപ്കാർട്ടിന്റെ ബി ഗ് ബില്യൺ ഡെയ്സ് പൊടി പൊടിക്കുന്നു !
റിലയൻസിന് പ്രധാനമന്ത്രി നൽകിയത് 30,000 കോടി: റഫേലിൽ നടന്നത് വലിയ അഴിമതിയെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി
ഡൽഹി: റഫേൽ കരാറിൽ നടന്നത് വലിയ അഴിമതിയെന്ന് ആവർത്തിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി അനിൽ അംബാനിക്ക് 30,000 കോടി നൽകിയെന്നും രഹുൽ ഗാന്ധി ആരോപിച്ചു. റഫേൽ ഇടപാടിൽ റിലയൻസ് ഡിഫൻസിനെ പങ്കു ചേർക്കണമെന്നത് നിർബന്ധിതമായിരുന്നു എന്ന് ഫ്രഞ്ച് ഡിഫൻസ് കമ്പനിയായ ദസൌൾട്ട് ഏവിയേഷൻ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
എന്തിനു വേണ്ടിയാണ് തിരക്കിട്ട് പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഫ്രാൻസിലെ റാഫേൽ പ്ലാന്റിലേക്ക് പോയത് എന്ന് രാഹുൽ ഗാന്ധി ചോദ്യമുന്നയിച്ചു. എതോ ചില കാര്യങ്ങൾ മറച്ചുവക്കുന്നതിനായാണ് പ്രതിരോധമന്ത്രി തിടുക്കത്തിൽ ഫ്രാൻസിലേക്ക് പോയത്. അഴിമതി വാർത്തയാകാതിരിക്കാൻ മാധ്യമങ്ങളുടെ മേൽ സമ്മർദ്ദമുണ്ടെന്നും രാഹുൽ ആരോപിച്ചു.