അനുബന്ധ വാര്‍ത്തകള്‍
- ലോക്സഭ തെരെഞ്ഞെടുപ്പ് ഭൂരിപക്ഷത്തിൽ ഒന്നാമത് - 10.12 ലക്ഷത്തിന്റെ ഭൂരിപക്ഷവുമായി കോൺഗ്രസ് സ്ഥാനാർഥി
- ലോക്സഭാ തിരഞ്ഞെടുപ്പ്: ഏറ്റവും കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉള്ളതും ഇല്ലാത്തതുമായ സംസ്ഥാനങ്ങള്‍ ഏതൊക്കെയെന്നറിഞ്ഞോ
- സീതാദേവിയെ സംശയിച്ചവരാണവർ, അയോധ്യയിലെ വോട്ടർമാർ ബാഹുബലിയെ പിന്നിൽ നിന്നും കുത്തിയ കട്ടപ്പയെന്ന് രാമായണം സീരിയലിലെ ലക്ഷ്മണൻ
- Lok Sabha election 2024: പതിനെട്ടാം ലോക്സഭയില്‍ സ്ഥാനം ഉറപ്പിച്ചത് 41 രാഷ്ട്രീയ പാര്‍ട്ടികള്‍!
- എന്‍ഡിഎ സഖ്യത്തിലെ ചന്ദ്രബാബു നായിഡു ഇന്ത്യാ സഖ്യത്തിലെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി, പിന്നില്‍ പുതിയ നീക്കങ്ങളോ!
NDA Cabinet Formation: മോദിയുടെ ഉറക്കം കെടുത്തി ഘടകകക്ഷികള്‍; മന്ത്രിസഭാ രൂപീകരണം നീളുന്നു
എന്‍ഡിഎ യോഗത്തിനു ശേഷം മോദിയെ നേതാവായി നിശ്ചയിച്ച കത്ത് രാഷ്ട്രപതിക്ക് കൈമാറും
Narendra Modi
NDA Cabinet Formation: എന്‍ഡിഎ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നീളുന്നു. ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മന്ത്രിസഭാ രൂപീകരണത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ബിജെപിക്ക് സാധിക്കാത്തത്. ഡല്‍ഹിയില്‍ എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന് ചേരും. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 നാണ് യോഗം. യോഗത്തില്‍ നരേന്ദ്ര മോദിയെ എന്‍ഡിഎ നേതാവായി തിരഞ്ഞെടുക്കും. എന്‍ഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരേയും ഉപമുഖ്യമന്ത്രിമാരേയും ബിജെപി സംസ്ഥാന അധ്യക്ഷന്മാരേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
എന്‍ഡിഎ യോഗത്തിനു ശേഷം മോദിയെ നേതാവായി നിശ്ചയിച്ച കത്ത് രാഷ്ട്രപതിക്ക് കൈമാറും. ജൂണ്‍ ഒന്‍പത് ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മന്ത്രിമാര്‍, വകുപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. സ്പീക്കര്‍ സ്ഥാനം വേണമെന്ന നിലപാടില്‍ ടിഡിപി ഉറച്ചുനില്‍ക്കുകയാണ്. മന്ത്രിസഭയില്‍ കൂടുതല്‍ പ്രാമുഖ്യം വേണമെന്നാണ് ജെഡിയുവിന്റെ നിലപാട്. സഖ്യകക്ഷികള്‍ക്ക് ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം എന്ന ബിജെപിയുടെ നിര്‍ദേശം ജെഡിയു തള്ളി. നിര്‍ണായക മന്ത്രി സ്ഥാനങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന് ജെഡിയുവിന്റേയും ടിഡിപിയുടേയും നിലപാട്.