പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളെ ദത്തപുത്രിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി - അഴുകിയ ശരീരത്തിന്റെ ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ പെര്‍ഫ്യൂം അടിച്ചു - ക്രൂരമായ കൊലപാതകം നടത്തിയത് പതിനഞ്ചാം വയസില്‍

പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം

murder , police  , arrest , lovers ,  മാതാപിതാക്കളെ കൊന്നു , കാമുകന്‍ , കാമുകി , പൊലീസ് , അറസ്‌റ്റ് , ദത്തപുത്രി
വഡോദര| jibin| Last Modified ബുധന്‍, 13 ജൂലൈ 2016 (18:25 IST)
പ്രണയത്തെ എതിര്‍ത്ത വളര്‍ത്തു മാതാപിതാക്കളെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ചു കൊല്ലപ്പെടുത്തിയ പ്രമാധമായ കേസില്‍ കാമുകനായ സപന്‍ പുരാനിക്കിന് ജീവപര്യന്തം തടവ്. പെണ്‍കുട്ടിയുടെ കേസ് ജൂവനൈല്‍ കോടതിക്ക് കൈമാറി.

2014 ആഗസ്‌ത് മൂന്നിന് മഞ്ജുള്‍പൂര്‍ പ്രദേശത്തെ തിരുപ്പത്തി സൊസൈറ്റിയിലെ ബംഗ്ലാവിലാണ് നാടിനെ നടുക്കിയ
കൊലപാതകം നടന്നത്. ശ്രീഹരി വിനോദ് എന്ന 63 മൂന്നുകാരനും സ്‌നേഹ എന്ന 60 കാരനുമാണ് കൊല്ലെപ്പെട്ടത്.

പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. അന്ന് പതിനഞ്ച് വയസ് മാത്രമുണ്ടായിരുന്ന പെണ്‍കുട്ടി മാതാപിതാക്കള്‍ക്ക് മയക്കു മരുന്ന നല്‍കി മയക്കി കിടത്തിയ ശേഷം കാമുകനുമൊത്ത് തലയണയുപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് ശേഷം പെണ്‍കുട്ടി കാമുകനായ സപനുമൊത്തായിരുന്നു താമസം. ഈ സമയം മറവ് ചെയ്യാതിരുന്ന മൃതദേഹങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും ചെയ്‌തതോടെ
സമീപവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വീടിന്റെ പൂട്ട് തകര്‍ത്ത്
ഉള്ളില്‍ കയറി നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.


കാമുകനുമായി വിവാഹത്തിന് സമ്മതിക്കാതെ എപ്പോഴും പഠിക്കാന്‍ പറഞ്ഞ് മാതാപിതാക്കള്‍ ഉപദ്രവിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനോട് പറയുകയും ചെയ്‌തു. മക്കളില്ലാത്ത ദമ്പതികള്‍ ഒരു വയസുള്ളപ്പോഴാണ് പെണ്‍കുട്ടിയെ ദത്തെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :