കാമുകനോടൊപ്പം ജീവിയ്ക്കാന്‍ യുവതി ഭര്‍ത്താവിനെ കൊന്ന് പുഴയില്‍ തള്ളി

ബംഗളുരു| Last Updated: വെള്ളി, 12 ജൂണ്‍ 2015 (18:52 IST)
കാമുകനോടൊപ്പം ജീവിയ്ക്കാന്‍ വേണ്ടി ഐ.ടി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയ യുവതി അറസ്റ്റില്‍.
ബംഗളുരുവിലാണ് സംഭവം.
ആന്ധ്ര സ്വദേശിയായ കേശവ് റെഡ്ഡിയെയാണ് ഭാര്യ ശില്‍പ റെഡ്ഡി കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് ഭര്‍ത്താവ് കേശവ് റെഡ്ഢിയെ ശില്‍പ കൊലപ്പെടുത്തിയത്. ശനിയാഴ്ച ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ജ്യൂസില്‍ ഉറക്ക ഗുളിക കലക്കി കൊടുത്ത ശേഷം കഴുത്തറുത്താണ് ഇവര്‍ കൊല നടത്തിയത്.
തുടര്‍ന്ന് കാമുകനായ വസുദേവിനെ വിളിച്ചുവരുത്തിയ ശില്‍പ മൃതദേഹം ചാക്കില്‍ കെട്ടി കോലാര്‍ ജില്ലയിലെ ശ്രീനിവാസപുരം തടാകത്തില്‍ തള്ളുകയായിരുന്നു.

മൃതദേഹം ഉപേക്ഷിച്ച ശേഷം, കേശവയുടെ ബന്ധുവായ തിരുമലയെ ശില്‍പ വിളിച്ചതാണ് വഴിത്തിരിവായത്. ആന്ധ്രയിലെ വീട്ടിലേക്കെന്നു പറഞ്ഞു പോയ കേശവിനെക്കുറിച്ചു വിവരമൊന്നുമില്ലെന്നാണ് ശില്‍പ പറഞ്ഞത്. എപ്പോള്‍ വീട്ടിലേക്കു വരുമ്പോഴും മാതാപിതാക്കളെ വിളിച്ചുപറയാറുള്ള കേശവ്, വീട്ടിലേക്കു പോന്നു എന്നു പറഞ്ഞത് തിരുമല വിശ്വസിച്ചില്ല. സംഭവം തിരുമല പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ ശില്‍പയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തെ തുടര്‍ന്ന്
ഞായറാഴ്ച മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍
ശില്‍പ കുറ്റം സമ്മതിക്കുകയായിരുന്നു. ശില്‍പയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വസുദേവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :