രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതലുള്ള 18 ജില്ലകളിൽ പത്തെണ്ണവും കേരളത്തിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (21:12 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ആർടി‌പി‌സിആർ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്രം. രാജ്യത്ത് കഴിഞ്ഞയാഴ്‌ച്ച റിപ്പോർട്ട് ചെയ്‌ത കേസുകളിൽ പകുതിയും കേരളത്തിലാണ്.

രാജ്യത്ത് ഇതുവരെയും കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. രോഗവ്യാപനം കൂടുതലുള്ള 18 ജില്ലകളില്‍ 10 ജില്ലകളും കേരളത്തിലാണ്. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും
കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളത്തില്‍ എ,ബി,സി,ഡി എന്നീ കാറ്റഗറികളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുകൊണ്ട് കാര്യമായ ഗുണം ഉണ്ടായിട്ടില്ല. രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിച്ചാല്‍ പോര. രോഗവ്യാപനം കൂടുതലായ ക്ലസ്റ്ററുകളില്‍ കൂടുതല്‍ പരിശോധന നടത്തണം. ഗാര്‍ഹിക നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതില്‍ സംസ്ഥാനത്തിന് വന്ന വീഴ്‌ച്ചയാണ് രോഗവ്യാപനത്തിന് കാരണമായത്. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തുന്നതിലും വീഴ്ചയുണ്ടായി. ഹോം ഐസൊലേഷന്‍ കൂടുതല്‍ ഗൗരവമായി കാണണമെന്നും കേന്ദ്രം നിർദേശിച്ചു.

സംസ്ഥാനം സന്ദർശിച്ച ആറംഗ സംഘം പ്രാഥമിക റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രനിർദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :