അനുബന്ധ വാര്‍ത്തകള്‍
- ഒൻപതുവയസുകാരിയെ 25കാരനായ മാതൃസഹോദരൻ ബലാത്സംഗം ചെയ്തു; അറസ്റ്റ്
- അടുത്ത വർഷം ഡിസംബറിൽ മൂന്ന് ഇന്ത്യക്കാർ ബഹിരാകാശത്തേക്ക് തിരിക്കും: ഗഗൻയാൻ പദ്ധതിയെ കുറിച്ച് കെ ശിവൻ
- പുതിയ ലാൻഡറിനെ മാത്രമായി ചന്ദ്രനിലെത്തിക്കാനാകുമോ ? ഐഎസ്ആർഒ സാധ്യത തേടുന്നു !
- '3 മണിക്കൂറിനുള്ളിൽ വിക്രം ഇരുട്ടിലാകും; മൈനസ് 183 ഡിഗ്രി തണുപ്പ്, ബാറ്ററി കാലാവധി നാളെ അവസാനിക്കും'; പ്രതീക്ഷ കൈവെടിഞ്ഞ് ഐഎസ്ആർഒ
- വിക്രം ലാൻഡർ; പ്രതീക്ഷകൾ അവസാനിക്കുന്നു; നിരാശ
മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നിഗമനം
ചൊവ്വാഴ്ചയായിരുന്നു സംഭവം.
മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎസ്ആർഒയുടെ റിമോട്ട് സെൻസിംഗ് സെന്ററിലെ ശാസ്ത്രജ്ഞൻ എസ് സുരേഷിനെയാണ് അമീർപേട്ടിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണോയെന്ന് പൊലീസ് സംശയിക്കുന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം.
തലയ്ക്ക് അടിയേറ്റ നിലയിലാണ് സുരേഷിനെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനാണ് സുരേഷ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച ഓഫീസിലെത്താതിരുന്ന സുരേഷിനെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. തുടർന്ന് ഇവർ സുരേഷിന്റെ ഭാര്യ ഇന്ദിരയെ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തി വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്.