ഇസ്രത് ജഹാന്‍ കേസ്: ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ അനുമതിയില്ല

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ , ഐബി , ഗുജറാത്ത് പൊലീസ് , അറസ്റ്റ്
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (14:04 IST)
ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ അനുമതിയില്ല. പ്രോസിക്യൂഷന് അനുമതി തേടിയുള്ള സിബിഐയുടെ ആവശ്യം ആഭ്യന്തര മന്ത്രാലയം തള്ളി.
തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ
നടപടി.

രഹാസ്യന്വേഷണ ബ്യൂറോയുടെ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാര്‍ ഉള്‍പ്പെടെയുള്ള നാല് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം സിബിഐക്ക് അനുമതി നിഷേധിച്ചത്. ഐബിയും ഗുജറാത്ത് സര്‍ക്കാരും ചേര്‍ന്ന നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് വ്യാജ ഏറ്റുമുട്ടല്‍ സംഘടിപ്പിച്ചത് എന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇതേതുടര്‍ന്നാണ് ഇന്‍റലിജന്‍സ് ബ്യൂറോ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാറിനെയും മറ്റ് ഐബി ഉദ്യോഗസ്ഥരെയും പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സിബിഐ ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചത്. 2004ലാണ് മുംബൈയിലെ വിദ്യാര്‍ത്ഥിനി ഇസ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാര്‍ എന്നിവരടക്കം നാല് പേര്‍ ഗുജറാത്തില്‍ കൊല്ലപ്പെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :