ഇന്ത്യ- ആഫ്രിക്ക ഉച്ചകോടി ഇന്ന് അവസാനിക്കും

 ഇന്ത്യ- ആഫ്രിക്ക ഉച്ചകോടി , ഐഎഎഫ്എസ് , ഭീകരവാദം , ഡിപ്ളോമാറ്റിക് മഹാകുംഭ
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (09:16 IST)
ഇന്ത്യ- ആഫ്രിക്ക ഉച്ചകോടിയുടെ (ഐഎഎഫ്എസ്) മൂന്നാം എഡിഷന്‍ ഇന്ന് അവസാനിക്കും. മൂന്ന് ദിവസങ്ങളിലായി നടന്ന ഉച്ചകോടി ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. 54 ആഫ്രിക്കന്‍ രാജ്യങ്ങളിലെ തലവന്മാരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. എന്നു പേരിട്ടിരുന്ന ഐഎഎഫ്എസില്‍ ലോകത്തെ 230 കോടി ജനങ്ങളുടെ രാഷ്ട്രീയ- സാമ്പത്തിക മേഖലകളിലെ തന്ത്രപ്രധാന തീരുമാനങ്ങള്‍ ചര്‍ച്ചയായിരുന്നു.

വിവിധ രാജ്യങ്ങളുടെ പ്രസിഡന്റുമാരും രാജാക്കന്മാരും അടക്കം 2000 പേരാണ് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്.
ആരോഗ്യരംഗം, ഭീകരവാദം, വാണിജ്യബന്ധം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടായി. കൂടാതെ യു എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നേടുന്നതിനായി ആഫ്രിക്കന്‍ രാജ്യങ്ങളുടെ പിന്തുണയും ഇന്ത്യ തേടുകയും ചെയ്‌തു.

ഇന്ത്യ- ആഫ്രിക്ക ഉച്ചകോടിക്ക് സര്‍ക്കാര്‍ വലിയ തോതിലുള്ള പരിഗണനയാണ് നല്‍കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ അടുക്കുന്നതും ബന്ധം സ്ഥാപിക്കുന്ന സാഹചര്യവും സംജാതമായതോടെ ഉച്ചകോടിക്ക് വലിയ പരിഗണനയാണ് ഇന്ത്യ നല്‍കുന്നത്.

ഉച്ചകോടിക്കു മുന്നോടിയായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയി തുടരുകയാണ്. 300 സിസിടിവി കാമറകള്‍ സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് സംഘത്തിലെ നാലില്‍ ഒന്ന് അംഗങ്ങളെയും സമ്മേളന സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :