അനുബന്ധ വാര്‍ത്തകള്‍
- എന്റെ സമയം കളയുന്നതില്‍ കാര്യമില്ലല്ലോ, പുടിനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതില്‍ പ്രതികരിച്ച് ട്രംപ്
- പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്
- അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം
- റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും
- ഇന്ത്യ നിൽക്കേണ്ടത് റഷ്യയ്ക്കൊപ്പമല്ല, യുഎസിനൊപ്പം, പുട്ടിനും ഷിയ്ക്കും ഒപ്പമുള്ള മോദിയുടെ കൂടിക്കാഴ്ച ലജ്ജാവഹമെന്ന് പീറ്റർ നവാരോ
യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത
ഇന്ത്യയ്ക്ക് നേരെയുള്ള തീരുവയുദ്ധം യുഎസ് തുടരുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് 2 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. വെള്ളിയാഴ്ച ഹൈദരാബാദ് ഹൗസില്‍ നടക്കുന്ന ഇരുപത്തിമൂന്നാം ഇന്ത്യ- റഷ്യ ഉച്ചകോടിയില്‍ പുടിന് പങ്കെടുക്കും.
പ്രതിരോധം, സൈനികേതര ആണവോര്‍ജം, വ്യാപാരം തുടങ്ങിയ രംഗങ്ങളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനായുള്ള ധാരണകള്‍ കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. കൂടുതല്‍ എസ് 400 മിസൈല്‍ പ്രതിരോധസംവിധാനവും സുഖോയ് 57 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതും സംബന്ധിച്ച് ചര്‍ച്ചകളുണ്ടാകും. ഇന്ത്യയില്‍ നിന്നുള്ള മത്സ്യവിഭവങ്ങളുടെയും ഉരുളകിഴങ്ങ്, മാതളനാരങ്ങ എന്നിവയുടെയും കയറ്റുമതിക്ക് റഷ്യന്‍ വിപണി തുറന്ന് നല്‍കുന്നതും ചര്‍ച്ചയില്‍ വിഷയമാകും.