അനുബന്ധ വാര്ത്തകള്
- മനസ്സറിഞ്ഞ് കെട്ടിപ്പിടിച്ചോളു, ഗുണങ്ങൾ ഏറെ !
- വശ്യമായ പുഞ്ചിരി, ഈ നക്ഷത്രക്കാർ ശക്തമായി ആളുകളെ തന്നിലേയ്ക്കടുപ്പിയ്ക്കും !
- പന്തീരങ്കാവ് യുഎപിഎ കേസ്: അലനും താഹയ്ക്കും കർശന ഉപാധികളോടെ ജാമ്യം
- റിയ 'ഡ്രഗ് സിൻഡിക്കേറ്റി'ലെ സജീവ അംഗം, ലഹരി ഇടപാടുകൾക്കായി പണം മുടക്കി: എൻസിബി
- പന്ത് ടീം ഇന്ത്യയിൽ ഫ്ലോപ്പായതിന് കാരണം ധോണിതന്നെ: വെളിപ്പെടുത്തി എംഎസ്കെ പ്രസാദ്
പാംഗോങ്ങിൽ പുതിയ സൈനിക കേന്ദ്രം സ്ഥാപിച്ച് ചൈന, വ്യോമപ്രകടനം നടത്തി ഇന്ത്യ
കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകത്തിന് തെക്കൻ തീരത്തുള്ള തന്ത്രപ്രധാന കുന്നുകളിൽ ഇന്ത്യൻ സേന സാനിധ്യമുറപ്പിച്ചതിന് പിന്നാലെ കൂടുത;ൽ പ്രദേശങ്ങളിലേയ്ക്ക് കടന്നുകുയറാൻ ശ്രമിച്ച് ചൈന. പാംഗോങ്ങിനോട് ചേർന്നുള്ള മലനിരകളായ ഫിംഗർ ഫോറിൽ ചൈന പുതിയ സൈനിക കേന്ദ്രം സ്ഥാപിച്ചു. ഇവിടീനിന്നും ഫിംഗർ മൂന്നിലേയ്ക്ക് കടന്നുകയറാൻ ചൈനീസ് സേന ശ്രമം തുടണ്ടിയതായി സേനാ വൃത്തങ്ങൾ വ്യക്തമാക്കി.
ഇതോടെ ഇന്ത്യ പ്രദേശത്ത് സൈനിക ശക്തി വർധിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിലും ബുഴനാഴ്ച പുലർച്ചെയുമായി ഇന്ത്യ സുഖോയ്, മിഗ് പോർ വിമാനങ്ങളുടെ വ്യോമ പ്രകടനവും പ്രദേശത്ത് നടത്തി. പാംഗോങ് തടാകത്തിന് സമീപത്ത് കാണാവുന്ന ദൂരത്തിൽ ഇരു സൈന്യവും ആയുധ സജ്ജരയി നിലയുറപ്പിച്ചിരിയ്ക്കുകയാണ്. കർശന ജാഗ്രത പുലർത്താൻ എല്ലാ സേനാ വിഭാഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തുള്ള റിസാങ് ലാ പർവത നിരയിലെ മുഖ്പരി കുന്നിൻ മുകളിലും റചുൻ ലായിലും ഇന്ത്യൻ സൈന്യം ആധിപത്യം സ്ഥാപിച്ചതാണ് ചൈനയെ അലോസരപ്പെടുത്തുന്നത്. ചൈനയുടെ മോൾഡോ സ്പങ്കൂർ ഫിംഗർ ഫോർ സൈനിക ക്യാംപുകൾ നേരിട്ട് നിരീക്ഷിയ്ക്കാൻ സാധിയ്ക്കുന്നവിധത്തിലാണ് ഇന്ത്യൻ സേന നിലയുറപ്പിച്ചിരിയ്ക്കുന്നത്.
പാംഗോങ് തീരത്തെ മലനിരകളിൽ ഫിംഗർ എട്ടാണ് ഇന്ത്യ അതിർത്തിയായി കണക്കാക്കുന്നത്. ഫിംഗർ എട്ടുവരെ നേരത്തെ ഇന്ത്യ പട്രോൾ നടത്തിയിരുന്നു. എന്നാൽ ഫിംഗർ നാലുവരെ തങ്ങളുടേതാണ് എന്നാണ് ഇപ്പോൾ ചൈനയുടെ അവകാശവാദം. ഫിംഗർ നാലിൽ ചൈന സൈനിക പോസ്റ്റും സ്ഥാപിച്ചു. ഈ പ്രദേശങ്ങളിൽ ചൈന വലിയ സൈനിക വിന്യാസം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.
അടുത്ത ലേഖനം