സ്റ്റാറായി ഒരു രൂപ ഇഡ്ഡലി മുത്തശ്ശി; 'ബിസിനസി'ൽ നിക്ഷേപിക്കാൻ തയ്യാറായി ആനന്ദ് മഹിന്ദ്ര; സഹായപ്രവാഹം

തമിഴ്നാട്ടിലെ പെറുവിനടുത്തുള്ള വടിവേലമ്പാലയം എന്ന ഗ്രാമത്തിലെ കമലത്താള്‍ എന്ന സ്ത്രീ 35 വര്‍ഷമായി തുച്ഛമായ വിലയ്ക്ക് ഇഡലിയും സാമ്പാറും ചട്‌നിയും വില്‍ക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിര

Last Updated: വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (11:21 IST)
ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന കമലതള്‍ മുത്തശ്ശിയെ തേടി സഹായപ്രവാഹം.ന്യൂസ് മിനുറ്റ് എന്ന ഓൺലൈൻ മാധ്യമം ഇവരെക്കുറിച്ച് ചെയ്ത വീഡിയോ വൈറലായതോടെയാണ് നിരവധിയാളുകൾ സഹായ ഹസ്‌തവുമായി രംഗത്ത് എത്തിയിരിക്കുന്നത്.


തമിഴ്നാട്ടിലെ പെറുവിനടുത്തുള്ള വടിവേലമ്പാലയം എന്ന ഗ്രാമത്തിലെ കമലത്താള്‍ എന്ന സ്ത്രീ 35 വര്‍ഷമായി തുച്ഛമായ വിലയ്ക്ക് ഇഡലിയും സാമ്പാറും ചട്‌നിയും വില്‍ക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു.
ഇവരെക്കുറിച്ച് ഈ മാസം ആദ്യം ഇറങ്ങിയ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തിരുന്നു.

അവർ ഇപ്പോഴും ഉപയോഗിക്കുന്നത് വിറകടുപ്പാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവരെ ഒരു എൽ പി ജി സ്റ്റൗ വാങ്ങി അവരുടെ ബിസിനസിൽ സഹായിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു.

വടിവേലമ്പാളയത്തിൽ നിന്നുള്ള എൺപതു വയസുകാരിയായ കെ കമലാതളിന്‍റെ ഇഡ്ഡലി ബിസിനസിൽ ഇൻവെസ്റ്റ് ചെയ്യണമെന്നാണ് ആനന്ദ് മഹിന്ദ്ര ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. കമലാതളിന്‍റെ കഥ ട്വീറ്റ് ചെയ്താണ് അവരുടെ ബിസിനസിൽ നിക്ഷേപിക്കാനുള്ള ആഗ്രഹവും ആനന്ദ് മഹിന്ദ്ര വ്യക്തമാക്കിയത്.


കമലാതളിന്‍റെ ഉത്സാഹത്തെയും പ്രതിബദ്ധതയെയും സല്യൂട്ട് ചെയ്യുന്നെന്നും അവർക്ക് എൽ പി ജി കണക്ഷൻ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിൽ കുറിച്ചു. ഇവര്‍ക്ക് ബിപിസിഎല്‍ കോയമ്പത്തൂര്‍ ഭാരത് ഗ്യാസ് കണക്ഷന്‍ നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :