അവിഹിത ബന്ധത്തിന് തടസം നിന്ന ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 23 ഒക്‌ടോബര്‍ 2014 (16:28 IST)
അവിഹിത ബന്ധത്തിന് തടസം നിന്ന ഭാര്യയെ ബിസിനസുകാരനായ ഭര്‍ത്താവ് കൊലപ്പെടുത്തി. ഡല്‍ഹി ഗുഡ്ഗാവിലെ പലം വിഹാറില്‍ ബുധനാഴ്ചയാണ് സംഭവം. ദീപക് ഖുറാന (53) ആണ് അലക (50)യെ വെടിവച്ചുകൊന്നത്. അലകയെ ഇയാള്‍ ഒന്‍പത് തവണ വെടിവച്ചതായി പോലീസ് കമ്മീഷണര്‍ സംഗീത റാണി വ്യക്തമാക്കി. കെലപാതകത്തിനു ശേഷം ഖുറാന ഒളിവില്‍പോയിരിക്കുകയാണ്.

ഖുറാനയുടെ അവിഹിത ബന്ധങ്ങളെ ചൊല്ലി കുടുംബകലഹം പതിവായിരുന്നു. സ്വന്തം ലൈസന്‍സിലുള്ള പിസ്റ്റള്‍ ഉപയോഗിച്ചാണ് ഖുറാന വെടിവച്ചത്. ആറു റൗണ്ട് തിര ഉപയോഗിക്കാവുന്ന പിസ്റ്റള്‍ വീണ്ടും നിറച്ചാണ് വെടിവച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഖുറാന ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട്. പൈലറ്റായ മകന്‍ ഇന്തോനീഷ്യയിലാണ് താമസം. മകള്‍ ജനക്പുരിലുമാണ്. ഖുറാനയ്ക്ക് കീര്‍ത്തിനഗറില്‍ യൂസ്ഡ് കാറുകളുടെ ഷോറുമും ഫര്‍ണീച്ചര്‍ ഫാക്ടറിയുമുണ്ടെന്നും പോലീസ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :