വരൾച്ചാ സമയത്ത് ജലം പാഴാക്കി; ഹരിയാന മുഖ്യമന്ത്രി വിവാദത്തിൽ

വരൾച്ചാ സമയത്ത് ജലം പാഴാക്കി; ഹരിയാന മുഖ്യമന്ത്രി വിവാദത്തിൽ

ഹരിയാന| aparna shaji| Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (16:32 IST)
വരൾച്ചാ സമയത്ത് കണക്കില്ലാതെ ജലം ധൂർത്തടിച്ചുവെന്ന ആരോപണത്തിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ വിവാദത്തിൽ. കേന്ദ്ര ആരോഗ്യമന്ത്രി രാധാ മോഹൻ സിംഗിനൊപ്പം ചൊവ്വാഴ്ച മഹാരാഷ്ട്രയിൽ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഹെലികോപ്റ്റർ ഇറക്കുന്നതിനായി ജലം ധൂർത്തടിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങ‌ൾ ഉന്നയിക്കപ്പെട്ടത്.

യമുനാ നഗറിൽ അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ഇറക്കുന്നതിനായി പൊടിപറക്കാത്ത ഹെലിപാഡ് തയ്യാറാക്കുന്നതിനു വേണ്ടി 1,000 ലിറ്റർ ജലം തളിച്ചിരുന്നു. ഇന്ത്യയിലെ 33 കോടി ജനങ്ങ‌ൾ വരൾച്ചയനുഭവിക്കുന്ന സാഹചര്യത്തിൽ ഇത്രയും ജലം പാഴാക്കിയത് ആർഭാടമാണെന്നറിയിച്ചുകൊണ്ടാണ് പലരും രംഗത്തെത്തിയിരിക്കുന്നത്.

വർൾച്ചാ സമയത്ത് ജലത്തിന്റെ വിലയറിയാതെ ഭരണാധികാരികളിൽ പലരും ജലം ധൂർത്തടിക്കുന്നുവെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. മഹാരാഷ്ട്രയിലെ റവന്യുമന്ത്രി ഏക്നാഥ് ഖാഡ്സെയും ഇതേരീതിയിൽ ജലം പാഴാക്കിയെന്ന കാരണത്താൽ വിമർശനങ്ങ‌ൾക്ക് വിധേയനായിരുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :