1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. govt which suggest note ban says rbi

കേന്ദ്രസര്‍ക്കാരിന്റെ വാദം പൊളിയുന്നു; നോട്ടുനിരോധനം ആവശ്യപ്പെട്ടത് റിസര്‍വ് ബാങ്കല്ലെന്ന് റിപ്പോര്‍ട്ട്

നോട്ടുനിരോധനം ആവശ്യപ്പെട്ടത് റിസര്‍വ് ബാങ്കല്ലെന്ന് റിപ്പോര്‍ട്ട്

RBI
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം ആദ്യം വന്നത് കേന്ദ്രസര്‍ക്കാരില്‍ നിന്നാണെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. ഇതോടെ ഇക്കാര്യം ആദ്യം നിര്‍ദേശിച്ചത് റിസര്‍വ് ബാങ്കാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റാണെന്നാണ് തെളിയുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട ഈ തീരുമാനത്തിനു പിന്നിലെ യുക്തിയെ ആര്‍ബിഐ അംഗീകരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
തീവ്രവാദ പ്രവര്‍ത്തനം, കള്ളനോട്ട്, കള്ളപ്പണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ 500,1000 എന്നീ നോട്ടുകള്‍ പിന്‍‌വലിക്കുകയാണെന്ന കാര്യം റിസര്‍വ് ബാങ്ക് പരിഗണിക്കണമെന്ന് 2016നവംബര്‍ ഏഴിനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്‌. ഉയര്‍ന്ന മൂല്യമുള്ള ഈ നോട്ടുകളാണ് കള്ളപ്പണത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും കേന്ദ്രത്തിന്റെ കത്തില്‍ പറഞ്ഞു.
 
മയക്കുമരുന്ന് കടത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളനോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന പല റിപ്പോര്‍ട്ടുകളുണ്ട്. നമ്മൂടെ അയല്‍രാജ്യമാണ് ഈ കള്ളനോട്ടുകളുടെ ഉറവിടം. രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ കനത്ത ഭീഷണിയാണ് ഇത് ഉയര്‍ത്തുന്നത്. അതിനാലാണ് ഉയര്‍ന്ന മൂല്യമുള്ള ഈ നോട്ടുകള്‍ അസാധുവാക്കുന്നതെന്നും കേന്ദ്രം നിര്‍ദേശിച്ചതായും ആര്‍ ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ഈ നിര്‍ദേശം പരിഗണിക്കാന്‍ തൊട്ടടുത്ത ദിനം ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ചേര്‍ന്നത്. ഇക്കാര്യം സസൂക്ഷ്മം പരിഗണിച്ച ശേഷമാണ് കേന്ദ്രത്തിന്റെ ഈ നിര്‍ദേശം അംഗീകരിക്കാന്‍ ആര്‍ബിഐ ബോര്‍ഡ് തീരുമാനിച്ചത്. ഇതുപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചതെന്നും ആര്‍ബിഐ വ്യക്തമാക്കി.
About Writer
സജിത്ത്
അടുത്ത ലേഖനം
മലയാളം സംസാരിച്ചാൽ 100 രൂപ ഫൈൻ, താടി വെച്ചാൽ 200; നെഹ്റു കോളേജിലേത് വിചിത്ര ചട്ടങ്ങൾ