അനുബന്ധ വാര്‍ത്തകള്‍
- ഭാഷാപരമായ വിവേചനം അവസാനിപ്പിക്കണം, ആശുപത്രിയിൽ മലയാളം വിലക്കിയതിനെതിരെ രാഹുൽ ഗാന്ധി
- ഇനി മലയാളം വേണ്ട! തൊഴിൽ സമയത്ത് നഴ്‌സുമാർ മലയാളത്തിൽ സംസാരിക്കുന്നത് വിലക്കി ഡൽഹിയിലെ സർക്കാർ ആശുപത്രി
- മറ്റുള്ളവരെ വിശ്വസിച്ച് ചതി പറ്റാന്‍ സാധ്യതയുള്ളവരാണ് ഈ നക്ഷത്രക്കാര്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 69 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 2649 പേരെ
- ഗ്യാസ്ട്രബിളിന് കാരണവും പരിഹാരവും
മലയാളത്തിൽ സംസാരിക്കാം: വിവാദ സർക്കുലർ പിൻവലിച്ച് ജിബി പന്ത് ആശുപത്രി
നഴ്‌സിങ് ജീവനക്കാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡൽഹി ജിബി പന്ത് ആശുപത്രി അധികൃതർ. മലയാളം ജോലി സമയത്ത് നിരോധിച്ച് കൊണ്ട് നഴ്‌സിങ് സൂപ്രണ്ട് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വ്യാപകപ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
തൊഴിൽ സമയത്ത് നഴ്‌സുമാർ തമ്മിൽ മലയാളം സംസാരിക്കുന്നത് സഹപ്രവർത്തകർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി എന്നയിരുന്നു നഴ്‌സിങ് സൂപ്രണ്ടിന്റെ സർക്കുലർ. ജോലിസ്ഥലത്തു മലയാളം കേള്‍ക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകണമെന്നുമെന്നും നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, ജയ്‌റാം രമേശ്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ സർക്കുലറിനെതിരെ രംഗത്തെത്തിയതോടെ സംഭവം വലിയ വിവാദമാകുകയായിരുന്നു. ഇതിനെ തുടർന്നാണ് സർക്കുലർ പിൻവലിക്കാൻ തീരുമാനമായത്.