അനുബന്ധ വാര്‍ത്തകള്‍
- തിയേറ്ററുകളിൽ 100 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാം: നിയന്ത്രണങ്ങൾ എടുത്തുമാറ്റി തമിഴ്നാട് സർക്കാർ
- മുറി ട്രൗസറും ഇട്ട് പ്രസംഗിക്കുന്നതല്ല ദേശീയത: ആർഎസ്എസിനെതിരെ സച്ചിൻ പൈലറ്റ്
- സഹകരണ മേഖല റിസർവ് ബാങ്കിന്റെ പൂർണ നിയന്ത്രണത്തിലാക്കാൻ കേന്ദ്രം, വിജ്ഞാപനം പുറത്തിറക്കി
- ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി
- പ്രത്യേക നിയമസഭാ സമ്മേളനം: ഗവർണർ ഇന്ന് വിജ്ഞാപനത്തിൽ ഒപ്പിടും
താങ്ങുവിലയിൽ കൂടുതൽ ചർച്ചകളാകാം, നിയമങ്ങൾ പൂർണമായും പിൻവലിച്ചുകൊണ്ട് വിട്ടുവീഴ്‌ച്ചക്കില്ലെന്ന് സർക്കാർ
കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാരും കർഷകസംഘടനകളും തമ്മിൽ നടക്കുന്ന നിർണായകമായ ചർച്ച തുടരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന നിലപാടാണ് ചർച്ചയിൽ കേന്ദ്രസർക്കാർ എടുത്തിട്ടുള്ളത്.
നിയമത്തിൽ ഭേദഗതികൾക്ക് തയ്യാറാണെന്നാണ് കേന്ദ്രനിലപാട്. എന്നാൽ നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാ കർഷകസംഘടനകൾ. ഏഴാം ഘട്ട ചർച്ചയാണ് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്നത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, മന്ത്രിമാരായ പീയുഷ് ഗോയൽ,സോം പ്രകാശ് എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.