അനുബന്ധ വാര്‍ത്തകള്‍
- സിദ്ധാരാമയ്യ കർണാടക മുഖ്യമന്ത്രിയാകും: ഔദ്യോഗിക പ്രഖ്യാപനം ഉടൻ
- ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വര്‍ഗീയ സംഘര്‍ഷം, ഒരു മരണം: കര്‍ഫ്യൂ
- സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ പറ്റില്ലെന്ന് ശിവകുമാര്‍; കര്‍ണാടക കോണ്‍ഗ്രസില്‍ കലഹം
- തമിഴ്നാട്ടിൽ വിഷമദ്യ ദുരന്തം, 2 ജില്ലകളിലായി 11 മരണം: 2 പേർ അറസ്റ്റിൽ
- അരിക്കൊമ്പന് തമിഴ്നാട്ടിലെ റേഷന്‍ കട ആക്രമിച്ചു
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിക്കില്ല; അമ്പിനും വില്ലിനും അടുക്കാതെ ശിവകുമാര്‍, തലപുകച്ച് ഹൈക്കമാന്‍ഡ്
കര്‍ണാടക കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു. മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞ വിട്ടുവീഴ്ചയ്ക്ക് താന്‍ തയ്യാറല്ലെന്നാണ് ഡി.കെ.ശിവകുമാര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും ശിവകുമാര്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിച്ചിട്ടുണ്ട്.
എംഎല്‍എമാരെ ഭിന്നിപ്പിക്കാനില്ലെന്നും പാര്‍ട്ടി അമ്മയാണെന്നും ബെംഗളൂരുവില്‍ പറഞ്ഞ ഡി.കെ.ശിവകുമാര്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ നിലപാട് കര്‍ക്കശമാക്കി. സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ ഈ നിലയിലേക്ക് ഉയര്‍ത്തിയത് താനാണെന്നും മുഖ്യമന്ത്രി പദം തനിക്ക് ലഭിക്കണമെന്നും ശിവകുമാര്‍ നിലപാടെടുത്തു.
മുഖ്യമന്ത്രി പദത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിദ്ധരാമയ്യ. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്ന് സിദ്ധരാമയ്യ വാദിക്കുന്നു. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ സിദ്ധരാമയ്യയ്ക്ക് അവസരം നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും നിലപാട്.
അടുത്ത ലേഖനം