അനുബന്ധ വാര്‍ത്തകള്‍
- ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഇടപാടുകൾ നടത്താം, ഡിജിറ്റൽ രൂപ ഇന്ന് മുതൽ: ആദ്യഘട്ടത്തിൽ 4 നഗരങ്ങളിൽ
- സർട്ടിഫിക്കറ്റുകൾ ഇനി വാട്ട്സ്ആപ്പ് വഴിയും, ഡിജിലോക്കർ സേവനത്തിന് പുതിയ സംവിധാനം
- പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി
- ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടി സ്വര ഭാസ്കർ, രാഹുൽ ഗാന്ധിക്ക് റോസാപ്പൂക്കൾ സമ്മാനം
- കേരളത്തിൽ നിന്നും കമ്മ്യൂണിസത്തെ ഇല്ലാതാക്കും, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് തേജസ്വി സൂര്യ
ഇ റുപ്പി: എന്താണ് ഡിജിറ്റല്‍ കറന്‍സി
കേന്ദ്ര ബാങ്കിന്റെ, അതായത് ഭാരതീയ റിസര്‍വ് ബാങ്കിന്റെ പിന്തുണയേടുകൂടി പുറത്തിറക്കുന്ന ഡിജിറ്റല്‍ പണമൂല്യമാണ് ഇ റുപ്പീ അഥവാ സിബിഡിസി. ഈ സാമ്ബത്തിക വര്‍ഷം തന്നെ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആര്‍ബിഐ ബന്ധപ്പെട്ട സംവിധാനങ്ങള്‍ ചിട്ടപ്പെടുത്തി തുടങ്ങിയിരുന്നു. പ്രാരംഭ ദശയിലെ പരീക്ഷണ ഇടപാടുകളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. രണ്ടു തരം ഡിജിറ്റല്‍ കറന്‍സി ഇറക്കാനാണ് ആര്‍ബിഐ തീരുമാനിച്ചിട്ടുള്ളത്. ഒന്ന് വലിയ ഇടപാടുകള്‍ക്കുള്ള ഹോള്‍സെയില്‍ ഡിജിറ്റല്‍ കറന്‍സിയും രണ്ട്, സാധാരണ വിനിമയത്തിനുള്ള റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സിയും.
വന്‍കിട ഇടപാടുകള്‍ക്കും വന്‍കിട വ്യാപാരങ്ങള്‍ സംബന്ധിച്ചുള്ള പണമിടപാടുകള്‍ക്കുമാണ് ഹോള്‍സെയില്‍ ഡിജിറ്റല്‍ കറന്‍സി. ഇത് ചെറു മൂല്യങ്ങളില്‍ ഉള്ളവ ആയിരിക്കില്ല. ബോണ്ട് മാര്‍ക്കറ്റ് പോലുള്ള ലക്ഷക്കണക്കിന് കോടി രൂപയുടെ ഇടപാടുകള്‍ പോലുള്ളവ ആയിരിക്കും. അതായത് സര്‍ക്കാരുകള്‍ തമ്മില്‍, സര്‍ക്കാര്‍ ബിസിനസും, ബിസിനസുകളും തമ്മിലുമുള്ള ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക്.