1984ലെ തെറ്റിന് കോണ്‍ഗ്രസിനോട് ഒരു കാലത്തും ക്ഷമിക്കാന്‍ കഴിയില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി

പഞ്ചാബ്| JOYS JOY| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (09:38 IST)
കോണ്‍ഗ്രസിനോട് ഒരു കാലത്തും ക്ഷമിക്കാന്‍ കഴിയില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍. പൊലീസ് സ്റ്റേഷന്‍ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 1984ലെ സിഖ് വിരുദ്ധകലാപത്തിന് കാരണക്കാരായ കോണ്‍ഗ്രസിന് ഒരു കാലത്തും മാപ്പു നല്‍കാന്‍ സിഖുകാര്‍ക്ക് സാധിക്കില്ല - പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞു.

സിഖ് കലാപത്തിന്റെ മുറിവുകള്‍ എല്ലാ സിഖുകാരുടെയും മനസ്സില്‍ ഉണങ്ങാതെയുണ്ട്. സിഖുകാര്‍ക്കെതിരെ കൂട്ടക്കുരുതി ആസൂത്രണം ചെയ്തതു മാത്രമല്ല കോണ്‍ഗ്രസിന്റെ തെറ്റ്. സംഭവത്തില്‍ പ്രതികളായവര്‍ക്കും കൂട്ടക്കുരുതി നടപ്പാക്കുന്നതിന് നേതൃത്വം നല്കുകയും ചെയ്തവര്‍ക്ക് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്കി കോണ്‍ഗ്രസ് സംരക്ഷിച്ചു.

മുറിവില്‍ ഉപ്പു തേക്കുന്നതിന് തുല്യമായിരുന്നു കോണ്‍ഗ്രസിന്റെ ഈ പ്രവൃത്തി. സിഖുകാരുടെ അവകാശ സംരക്ഷണത്തിനു വേണ്ടി നില കൊള്ളുന്ന ശിരോമണി അകാലിദള്‍ എന്ന സംഘടന സിഖ് കലാപത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ നിരവധി തവണ സമീപിച്ചിട്ടുണ്ട്. എന്നാല്‍, ഇത്ര കാലമായിട്ടും ഇക്കാര്യത്തില്‍ നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :