അനുബന്ധ വാര്‍ത്തകള്‍
- ഇത്തവണ കാലവര്‍ഷത്തില്‍ മഴ കുറയും; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജൂണ്‍ മാസത്തില്‍ ചൂട് കൂടും
- സമ്മര്‍ദ്ദം നിറഞ്ഞ ഐടി ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി യുവതി; മാസം 60000രൂപ വരുമാനം, സന്തോഷം
- ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം
- 30 ദിവസത്തേക്കുള്ള പാചകവാതകം സംഭരിക്കണം, കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം
- കെ - ടെറ്റ് പുനപരിശോധന ഹർജികൾ തള്ളി, പരീക്ഷ പാസാകാനുള്ള സമയപരിധി ഒരു വർഷം നീട്ടി
രാജ്യത്ത് വാണിജ്യ എല്‍പിജിയുടെ വില കൂടി: സിലിണ്ടറിന് 53.50 രൂപ വര്‍ദ്ധിച്ചു
ഇന്ത്യയിലുടനീളമുള്ള വാണിജ്യ എല്‍പിജി വില തിങ്കളാഴ്ച മുതല്‍ സിലിണ്ടറിന് 53.50 രൂപ കൂടും. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഇന്ധന വിതരണ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും എല്‍പിജി കരുതല്‍ ശേഖരം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുംക്കിടയിലാണ് വില വര്‍ധനവ്. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 42 രൂപ വര്‍ദ്ധിപ്പിച്ചതോടെ ചില്ലറ വില്‍പ്പന വില 3,113.50 രൂപയായി. കൊല്‍ക്കത്തയില്‍ 53.50 രൂപയായി കുത്തനെ വര്‍ധനവുണ്ടായതോടെ വാണിജ്യ സിലിണ്ടറിന്റെ വില 3,255.50 രൂപയായി ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വില പരിഷ്കരണം ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബിസിനസുകള്‍ എന്നിവ ഉപയോഗിക്കുന്ന വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് മാത്രമേ ബാധകമാകൂ. ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 5 കിലോ ഫ്രീ ട്രേഡ് എല്‍പിജി (എഫ്ടിഎല്‍) സിലിണ്ടറിന്റെ വില 11 രൂപ വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ 821.50 രൂപയായി.
പൊതുമേഖലാ എണ്ണ വിപണന കമ്പനികളോട് കുറഞ്ഞത് 30 ദിവസത്തെ ആവശ്യകതയ്ക്ക് തുല്യമായ എല്‍പിജി കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ വെള്ളിയാഴ്ച പറഞ്ഞു.