അനുബന്ധ വാര്‍ത്തകള്‍
- സെവാഗിന് വേണ്ടി സച്ചിൻ ആ ത്യാഗത്തിന് തയ്യാറായി, വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം !
- എല്‍എസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
- യുഎസിന്റെ കൊവിഡിനെതിരെയുള്ള മനുഷ്യ ശരീരത്തിലെ ഒന്നാംഘട്ട വാക്സിന് പരീക്ഷണം വിജയം
- ഹെക്ടറിന്റെ 6 സീറ്റർ 'ഹെക്ടർ പ്ലസ്' വിപണിയിൽ, വില 13.48 ലക്ഷം മുതൽ
- 3D ഇന്ററാക്ഷൻ, ഹോളോഗ്രാഫിക് വീഡിയോ കോൾ, ഞെട്ടിയ്ക്കാൻ ജിയോഗ്ലാസ് എത്തുന്നു
ബിഹാറില്‍ 264 കോടി മുതല്‍ മുടക്കി എട്ടുവര്‍ഷം കൊണ്ട് നിര്‍മിച്ച പാലം 29-ാം ദിവസം തകര്‍ന്നു വീണു
ബിഹാറില്‍ 264 കോടി മുതല്‍ മുടക്കി എട്ടുവര്‍ഷം കൊണ്ട് നിര്‍മിച്ച പാലം 29-ാം ദിവസം തകര്‍ന്നു വീണു. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ നിന്നും ചംപരണിലേക്ക് ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് മഴയത്ത് തകര്‍ന്നുവീണത്. ജൂണ്‍ 16നായിരുന്നു പാലം യാത്രയ്ക്കായി തുറന്നു കൊടുത്തത്. മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
പാലം തകര്‍ന്നതോടെ ബിഹാറില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പാലം തകര്‍ന്നതില്‍ പാവം എലികളെ പഴിക്കരുതെന്ന് ബിഹാറിലെ കോണ്‍ഗ്രസ് നേതാവ് മദന്‍ മോഹന്‍ ഝാ പരിഹസിച്ചുകൊണ്ട് ട്വീറ്റു ചെയ്തു. അതേസമയം കനത്ത മഴയില്‍ ബീഹാറിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.