അനുബന്ധ വാര്‍ത്തകള്‍
- നടൻ സിദ്ധാർഥ് ഉൾപ്പെടെ 600 പേർക്കെതിരെ കേസ്,എതിർശബ്ദങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നുവെന്ന് കമൽഹാസൻ
- വീണ്ടും അടിയന്തിരാവസ്ഥ ഇങ്ങെത്തി,പ്രതികരണവുമായി അനുരാഗ് കശ്യപ്
- പ്രതിഷേധക്കാരോട് പ്രതികാരം ചെയ്യും, സമരക്കാരുടെ സ്വത്ത് ലേലം ചെയ്യുമെന്ന് യോഗി ആദിത്യനാഥ്
- ദുരന്തത്തിലേക്ക് നീങ്ങികൊണ്ടിരുന്ന സമ്പദ്വ്യവസ്ഥയെ എൻഡിഎ സർക്കാർ രക്ഷിച്ചുവെന്ന് പ്രധാനമന്ത്രി
- പൗരത്വ ഭേദഗതി നിയമം: വിദഗ്ധ ഉപദേശം തേടാൻ കേന്ദ്ര സർക്കാർ, വിജ്ഞാപനം വൈകിയേക്കും
ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്, കല്ലേറ്, ജലപീരങ്കി
ഡല്‍ഹി സംഘര്‍ഷഭരിതമായ മണിക്കൂറുകളിലൂടെ കടന്നുപോകുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വലിയ സംഘര്‍ഷാവസ്ഥയാണ് രാജ്യ തലസ്ഥാനത്ത് നിലനില്‍ക്കുന്നത്. പ്രതിഷേധക്കാര്‍ ഒരു കാര്‍ അഗ്നിക്കിരയാക്കി. പൊലീസിനു നേരെ കല്ലേറുണ്ടായി.
ഡൽഹി ജുമാ മസ്ജിദിൽനിന്ന് തുടങ്ങിയ പ്രതിഷേധം ഡല്‍ഹി ഗേറ്റിന് സമീപം പൊലീസ് തടയുകയായിരുന്നു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമമുണ്ടായി. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചു. ക്യാമറകള്‍ തകര്‍ത്തു.
സംഘര്‍ഷത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോയുടെ 17 സ്റ്റേഷനുകള്‍ അടച്ചു. ഇതോടെ തലസ്ഥാനനഗരി ഗതാഗതക്കുരുക്കിലായി.