പ്രവാചകനായ മുഹമ്മദ് നബി

ടി ശശി മോഹന്‍

WEBDUNIA|
ഇതോടെ മുഹമ്മദ് നബിയുടെ ലോകം വിശാലമായി തുടങ്ങി. അദ്ദേഹം ദൈവത്തിന്‍റെ സന്ദേശം സഫാ മലയുടെ മുകളില്‍ കയറിനിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അദ്ദേഹത്തിന്‍റെ ഗിരിപ്രഭാഷണം മെക്കാ നിവാസികളുടെ കാതിലും മനസ്സിലും പതിഞ്ഞു. ഏതാണ്ട് പത്ത് കൊല്ലത്തോളം അദ്ദേഹം ഈ പ്രവര്‍ത്തി തുടര്‍ന്നു.

പക്ഷെ, ബഹുദൈവ വിശ്വാസികളായ ഖുറേഷികള്‍ മുഹമ്മദ് നബിയുടെ എകദൈവ സിദ്ധാന്തം ചെവിക്കൊണ്ടില്ല. സ്വന്തം അമ്മാവന്‍ നബിയെ ഭ്രാന്തനെന്നു വിളിച്ചു. അമ്മാവന്‍റെയും ഭാര്യ ഖദീജയുടെയും മരണത്തെ തുടര്‍ന്ന് നബിയുടെ നേര്‍ക്ക് മെക്കാ നിവാസികള്‍ കൂടുതല്‍ ക്രൂരമായി പെരുമാറാന്‍ തുടങ്ങി.

നബിയുടെ അനുയായികളെ പലരും വേട്ടയാടാന്‍ തുടങ്ങി. നിലവിലുണ്ടായിരുന്ന വിശ്വാസ പ്രമാണങ്ങളെ എതിര്‍ത്തതുകൊണ്ട് അവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടായി. നെഗുസ് എന്ന ക്രിസ്തീയ രാജാവിന്‍റെ സംരക്ഷണത്തിനായി പല അനുയായികളും ഹബ്ഷായിലേക്ക് മാറി. പിന്നെ കൂടുതല്‍ പേര്‍ മെക്ക വിട്ടുതുടങ്ങി.

അറുനൂറ്റി ഇരുപതാം ആണ്ടില്‍ യാത്രിബ് ഗോത്രത്തില്‍ പെട്ട ഭൂരിപക്ഷം പേരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ മുഹമ്മദ് നബിക്ക് കഴിഞ്ഞു. മദീന നഗരത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ പണ്ഡിതനായ മുഹമ്മദ് നബിക്ക് കഴിയുമെന്ന് ഈ ഗോത്രക്കാര്‍ കരുതി. ജൂതന്‍‌മാരും ഗോത്രവര്‍ഗ്ഗക്കാരും തമ്മിലായിരുന്നു പ്രശ്നം.

622 ല്‍ നബിയും അനുയായികളും മെക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്തു. ഈ ചരിത്ര സംഭവമാണ് ഇസ്ലാമിക് കലണ്ടറിന് തുടക്കമിട്ടത്. മദീനയിലെ കലഹിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരെയും സ്ഥലവാസികളെയും ഒന്നിപ്പിച്ചു നിര്‍ത്താന്‍ മുഹമ്മദ് നബി ശ്രമിച്ചു.

632 ല്‍ അദ്ദേഹം രോഗബാധിതനായി മരിച്ചു. അദ്ദേഹം മരിക്കുന്ന സമയത്ത് അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും ഇസ്ലാമിലേക്ക് മാറിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :