Muharram: എന്താണ് അശൂറ, ഷിയാ മുസ്ലീങ്ങളുടെ വിശേഷദിനത്തെ പറ്റി അറിയാം

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (15:13 IST)
ഹിജ്റ വർഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താം ദിവസമാണ് എന്ന് പേരിൽ അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീങ്ങളുടെ പ്രധാന ആഘോഷമായ അശൂറയും ഇതേദിനമാണ് നടക്കുന്നത്. മുഹറം 1 മുതൽ 10 വരെ ചിലപ്പോൾ ഈ മാസങ്ങളിൽ ആഘോഷവും ഘോഷയാത്രയും നടക്കുന്നു. ഈ ദിനത്തെ വ്യത്യസ്തമായ രീതികളിലാണ് സുന്നി മുസ്ലീങ്ങളും ഷിയാ മുസ്ലീങ്ങളും കാണുന്നത്.

പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകൻ കർബല യുദ്ധതിൽ പൊരുതി മരിച്ചതിൻ്റെ ദുഖസ്മരണയിലാണ് അശൂറ ശിയ മതവിശ്വാസികൾ ആചരിക്കുന്നത്. ഇമാം ഹുസൈൻ രക്തസാക്ഷിത്വം വരിച്ചതിൻ്റെ വർണനകൾ കേട്ടുകൊണ്ടാണ് മുസ്ലീങ്ങൾ അശൂറ ആചരണം ആരംഭിക്കുന്നത്. കർബല യുദ്ധത്തിൽ കൊല്ലപ്പെട്ട ഇമാം ഹുസൈൻ്റെ ശരീരഭാഗങ്ങൾ ശത്രുക്കൾ നിഷ്ടൂരമായി അരുത്തുമാറ്റിയിരുനു. ഈ സ്മരണയിലാണ് ഇറാനിയൻ ഷിയാ ദർവിഷുകൾ ശരീരത്തിൽ ചാട്ടവാറും കത്തിയും മഴുവും ഉപയോഗിച്ച് മുറിവ് വരുത്തികൊണ്ട് ഹുസൈനെ അനുസ്മരിക്കുന്നത്.

വിപാലത്തോടെ ആരംഭിച്ചതിന് ശേഷം സ്വന്തം ശരീരത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ചും തലയിൽ കത്തി കൊണ്ട് മുറിവേൽപ്പിച്ചുമാണ് അശൂറ ആചരിക്കുക. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ സ്വയം പീഡകളുടെ ഭാഗമാകും. ഇറാനിലെ ഷിയ മുസ്ലീങ്ങളുടെ അശൂറ ആചരണത്തിൻ്റെ ചിത്രങ്ങൾ ഈ സമയങ്ങളിൽ ലോകമെങ്ങും ചർച്ചയാകാറുണ്ട്. ഇമാം ഹുസൈൻ്റെ കുടുംബത്തോട് ഐക്യപ്പെടുന്നതിൻ്റെ സൂചനയായാണ് ലോകമെങ്ങുമുള്ള ഷിയാ മുസ്ലീങ്ങൾ അശൂറ ആചരിക്കുന്നത്.ഇന്ത്യയിൽ രാജസ്ഥാനിലും മറ്റുമായി അശൂറ ആചരിക്കാറുണ്ട്. എന്നാൽ ഇത് ഇറാഖിലെ ആചരണത്തിൽ നിന്നും വ്യത്യസ്തമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :