ലോഹിതദാസിന്‍റെ പ്രണയകല്‍പ്പനകള്‍

രവിശങ്കരന്‍

PRO
വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ പ്രണയം ഒരു എടുത്തുചാട്ടമാണ്. എന്നാല്‍ അത് ഒരു എടുത്തുചാട്ടമായിരുന്നു എന്നു തിരിച്ചറിയുന്ന അയാള്‍ ജീവിതത്തോട് പടവെട്ടി വിജയം കാണുകയാണ്. അത് പ്രണയത്തിന്‍റെ വിജയം കൂടിയാണ്. കസ്തൂരിമാനില്‍ കാമുകനു വേണ്ടി ത്യാഗം സഹിക്കുന്നവളാണ് പ്രിയംവദ. ഒടുവില്‍ എല്ലാവരും തള്ളിപ്പറയുമ്പോള്‍ അവള്‍ക്ക് പിടിച്ചുനില്‍ക്കാനാവുന്നില്ല.

അരയന്നങ്ങളുടെ വീട് പകരുന്നത് പ്രണയം കാത്തിരിപ്പിന്‍റേതുകൂടിയാണ് എന്ന സന്ദേശമാണ്. ഒരിക്കല്‍ നാടുവിട്ടു പോയ കാമുകന്‍ തിരിച്ചു വരുമെന്ന വിശ്വാസത്തില്‍ അവള്‍ കാത്തിരുന്നു. പക്ഷേ അയാള്‍ വന്നത് ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പമായിരുന്നു. തനിക്ക് എന്നും കാവലായി നിന്ന ഒരു മനുഷ്യന്‍റെ തിളച്ചുമറിയുന്ന പ്രണയം അവള്‍ തിരിച്ചറിഞ്ഞതും അപ്പോഴായിരുന്നു.

സല്ലാപത്തിലെ നായകന്‍ പ്രണയിക്കാന്‍ പോലും കഴിവില്ലാത്ത നിസഹായനാണ്. അയാള്‍ ഉപേക്ഷിക്കുമ്പോള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്ന അവളെ ദിവാകരന്‍ രക്ഷിക്കുകയാണ്. “ആര്‍ക്കു വേണ്ടെങ്കിലും എനിക്കു വേണമെടീ നിന്നെ... എനിക്കു വേണം” - കുട്ടിക്കാലം മുതല്‍ കൊതിച്ചു നടന്ന ഒരു ജീവിതം അതോടെ അയാള്‍ക്ക് സ്വന്തമാകുന്നു.

കമലദളത്തിലാകട്ടെ, താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിക്ക് നൃത്താധ്യാപകനോട് അതിരുകവിഞ്ഞ അടുപ്പമുണ്ടെന്ന് തെറ്റിദ്ധരിക്കുന്ന ഒരു യുവാവായാണ് വിനീത് അഭിനയിക്കുന്നത്. അയാളെ കൊന്നിട്ടായാലും അവളെ വീണ്ടെടുക്കണമെന്നാണ് അവന്‍ ആഗ്രഹിക്കുന്നത്. ഇത്തരം അസൂയ കലര്‍ന്ന പ്രണയം വെങ്കലത്തിലും, മൃഗയയിലും നമ്മള്‍ കണ്ടു. മൃഗയയില്‍, പുലിയെ കൊല്ലുന്നത് ആരായാലും അയാളെ വിവാഹം കഴിക്കുമെന്ന് തീരുമാനിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ് ലോഹി വരച്ചിടുന്നത്.

അമരത്തില്‍ അച്ഛന്‍റെ സ്നേഹത്തെയും കരുതലിനെയും സംരക്ഷണത്തെയും മറികടന്ന് കാമുകനൊപ്പം ഇറങ്ങിപ്പോകുകയാണ് മുത്ത്. അച്ഛന്‍റെ സങ്കടം അവള്‍ക്ക് താങ്ങാന്‍ വയ്യ, പ്രണയം നഷ്ടപ്പെടാനും വയ്യ. ഒടുവില്‍ പ്രണയത്തിനാണ് അവള്‍ വിലകല്‍പ്പിക്കുന്നത്. കാരുണ്യത്തില്‍ പ്രണയനഷ്ടത്താല്‍ ഹൃദയം തകര്‍ന്ന് കരയുന്ന നായകനോട് ‘അവളെ വിളിച്ചിറക്കിക്കൊണ്ടുവരാന്‍’ ആവശ്യപ്പെടുന്നത് അയാളുടെ പിതാവ് തന്നെയാണ്. പക്ഷേ ആ പ്രണയം നായകന്‍റെ ജീവിതഭാരം കൂടുതല്‍ വര്‍ദ്ധിപ്പിച്ചതേയുള്ളൂ.

കുട്ടേട്ടനിലെ നായകന് കാണുന്ന പെണ്‍കുട്ടികളോടെല്ലാം പ്രണയമാണ്. നമ്മുടെ നാട്ടിലെ പ്രണയരോഗികളെയാണ് ഈ സിനിമയിലൂടെ ലോഹിതദാസ് കാണിച്ചുതരുന്നത്. ഈ പ്രണയഭ്രാന്ത് ഒടുവില്‍ നായകന് വിനയായിത്തീരുന്നു. ഹിസ് ഹൈനസ് അബ്ദുള്ളയില്‍ തനിക്ക് അര്‍ഹിക്കാത്തതെങ്കിലും ഒളിച്ചു നിന്നുള്ള കാഴ്ചകളിലൂടെ അബ്ദുള്ളയോടുള്ള പ്രണയം പ്രഖ്യാപിക്കുന്നവളാണ് രാധ.

നിവേദ്യത്തിലെ പ്രണയത്തിന് ഒരു സംരക്ഷണ ഭാവമുണ്ട്. നായികയ്ക്ക് അഭയം നല്‍കുന്നവനാണ് നായകന്‍. ചക്കരമുത്തിലാകട്ടെ തന്‍റെ പ്രണയം തുറന്നു പറയാന്‍ പോലും ഭയക്കുന്നവനാണ് ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം. തൂവല്‍കൊട്ടാരത്തിലെ നായികയും പ്രണയം നഷ്ടപ്പെട്ടേക്കുമെന്ന വിങ്ങലില്‍ നീറുന്നവളാണ്.

WEBDUNIA|
ലോഹിതദാസിന് പ്രണയം ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ്. നെരിപ്പോടു പോലെ നീറുന്ന ജീവിതക്കാഴ്ചകളാണ് ലോഹി തന്‍റെ ചിത്രങ്ങളിലൂടെ പകര്‍ന്നു തന്നത്. അവയില്‍ പ്രണയവും പ്രണയനഷ്ടവും വിരഹവുമെല്ലാം അദ്ദേഹം ചാലിച്ചു ചേര്‍ത്തിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :