അനുബന്ധ വാര്‍ത്തകള്‍
- ഇടത്തോട്ടു ചായ്വുളള ആറ്റിങ്ങൽ ഇത്തവണ എങ്ങനെ ചിന്തിക്കും?
- ഞാനൊരു കൊലയാളിയല്ല, അക്രമരാഷ്ട്രീയം പ്രചാരണ വിഷയമാക്കും: കെ മുരളീധരൻ
- 'എൻഎസ്എസ് നേതൃത്വത്തെ തള്ളിപ്പറയുന്നയാളെ അംഗീകരിക്കുന്ന കീഴ്വഴക്കം തങ്ങൾക്കില്ല'; ഇന്നസെന്റിന് വോട്ടില്ലെന്ന് എൻഎസ്എസ്
- ‘ആർക്കായാലും വേണ്ടില്ല, വോട്ട് ചെയ്യുക’ - പി രാജീവിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി !
- 'വിശാലമായ കാഴ്ചപ്പാടും മൂല്യങ്ങളും ഒത്തുചേരുന്ന സ്നേഹപക്ഷം'; തന്റെ പ്രതീക്ഷ ഇടതുപക്ഷത്തിലാണെന്ന് കെആർ മീര
പരസ്യ ബോർഡുകളിൽ നിന്ന് അപ്രത്യക്ഷനായി വിഎസ്; ഇത്തവണ പിണറായിയും, കോടിയേരിയും മാത്രം
വര്‍ഗീയത വീഴും വികസനം വാഴും എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐഎം സംസ്ഥാന കമ്മറ്റി സ്ഥാപിച്ച പരസ്യ ഹോര്‍ഡിംഗുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാത്രമേയുള്ളൂ.
കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന്റെ താരപ്രചാരകനായിരുന്നു വിഎസ്. പരസ്യ ബോര്‍ഡുകളിലും സ്ഥാനാര്‍ത്ഥി പോസ്റ്ററുകളിലും വിഎസ് നിറഞ്ഞു നിന്നിരുന്നെങ്കില്‍ ഇത്തവണ വിഎസിന് ഇടം നേടാനായില്ല.
വര്‍ഗീയത വീഴും വികസനം വാഴും എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐഎം സംസ്ഥാന കമ്മറ്റി സ്ഥാപിച്ച പരസ്യ ഹോര്‍ഡിംഗുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാത്രമേയുള്ളൂ. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പിന് വേണ്ടി സ്ഥാപിച്ച പരസ്യ ഹോര്‍ഡിംഗുകളിലും സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളിലും വിഎസ് ആയിരുന്നു താരം.
ആ തെരഞ്ഞെടുപ്പ് കഴിഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാകരത്തിലേറി മൂന്ന് വര്‍ഷം കഴിയുമ്പോഴാണ് വിഎസ് പ്രചരണ ബോര്‍ഡുകളില്‍ നിന്ന് അപ്രത്യക്ഷനായത്. വിഎസ് തരംഗം ഉണ്ടായ 2006 മുതലാണ് നേതാവിന്റെ പടം വെച്ച് പ്രചരണം സിപിഐഎം ആരംഭിക്കുന്നത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലാം വിഎസ് തന്നെയായിരുന്നു താരം.