സിപിഐ‌യെ തല്ലാത്തത് ചുവന്നകൊടി പിടിക്കുന്നതുകൊണ്ട്: മണി

തൊടുപുഴ| WEBDUNIA|
PRO
PRO
സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ മറ്റൊരു പ്രസംഗം കൂടി വിവാദത്തില്‍. മണി ചിന്നക്കനാലില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തില്‍ ആ‍യിരിക്കുന്നത്. പ്രസംഗത്തിന്റെ ശബ്ദ രേഖ ഒരു പ്രമുഖ ചാനലാണ് പുറത്ത് വിട്ടത്.

ചന്ദ്രശേഖരന്‌ ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോയതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ മണി രൂക്ഷമായി വിമര്‍ശിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കൊല്ലപ്പെട്ടത്‌ വി എസിന്റെ അമ്മായി അപ്പനാണോ എന്നായിരുന്നു മണിയുടെ ചോദ്യം കുടിവെള്ളത്തില്‍ മോശപ്പണി കാണിക്കുന്ന ഏര്‍പ്പാടാണ്‌ വി എസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടി പി വധം വിവാദമാക്കുന്നതില്‍ വി എസ്‌ കാരണവര്‍ പദവി വഹിച്ചതായും മണി കുറ്റപ്പെടുത്തുന്നു.

ചന്ദ്രശേഖരന്‍ ഉത്തമ കമ്മ്യൂണിസ്റ്റാണെന്ന് വി എസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെയും മണി തന്റെ പ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമ കമ്മ്യൂണിസ്റ്റ്. ചെറ്റത്തരം കാണിച്ചതുകൊണ്ടാണ് ചന്ദ്രശേഖരനെ കുലംകുത്തിയെന്ന്‌ പാര്‍ട്ടി സെക്രട്ടറി വിളിച്ചതെന്നും അതിപ്പോഴും ശരിയാണെന്നും മണി പറയുന്നു.

സി പി ഐയെയും മണി ശക്തമായി ആക്രമിക്കുന്നുണ്ട്. ചുവന്ന കൊടിയും എല്‍ഡിഎഫും ആയതുകൊണ്ടാണ്‌ സി പി ഐയെ അടിക്കാത്തത്. സി പി എമ്മുകാര്‍ തല്ലിത്തുടങ്ങിയാല്‍ സിപിഐക്കാര്‍ ഇവിടെ ഉണ്ടാകില്ലെന്നും മണി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :