വിവാഹത്തലേന്ന് അപകടം; പ്രണയം പൂവണിയും മുമ്പേ ശ്രീരാഗ് മടങ്ങി

കോഴിക്കോട്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
വിവാഹത്തലേന്ന് വിധി വാഹനാപകടത്തിന്റെ രൂപത്തില്‍ ശ്രീരാഗിന്റെ ജീവനെടുക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം പ്രണയിനിയെ സ്വന്തമാക്കാനിരുന്ന ആ യുവാവ് മരണത്തിന് കീഴടങ്ങി. ഇന്നു വിവാഹിതനാകാനിരുന്ന കോഴിക്കോട് തിരുത്തിയാട് 'അരുണോദയത്തില്‍ പരേതനായ കെ ശ്രീധരന്റെ ഏകമകന്‍ വി ശ്രീരാഗാണു (26) ബസ് അപകടത്തില്‍ മരിച്ചത്.

ബാംഗ്ലൂരില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത്‌ മടങ്ങുംവഴി വെള്ളിയാഴ്‌ച രാത്രി പത്ത് മണിയോടെ ചന്നപ്പട്ടണത്തുവച്ചായിരുന്നു അപകടം. ബസില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ മലയാളികളായ മൂന്നു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

ദുബായില്‍ പ്രോജക്ട് എന്‍ജിനീയറായിരുന്ന ശ്രീരാഗ്. ഈയിടെയാണ് നാട്ടിലെത്തിയത്. ഗള്‍ഫിലെ മറ്റൊരു സ്ഥാപനത്തിലെ ജോലിക്ക് വേണ്ടിയാണ് ബാംഗ്ലൂരില്‍ ഇന്റര്‍വ്യൂവിനായി പോയത്. വ്യാഴാഴ്ച രാത്രിയാണ്‌ ബാംഗ്ലൂരിലേക്ക് പോയത്. ശ്രീരാഗിന്റെ സംസ്കാരം ഇന്നു തിരുത്തിയാട് ശ്മശാനത്തില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :