വിദേശിയെ പീഡിപ്പിച്ച് കേരളത്തിലേക്ക് കടന്ന പ്രതി പിടിയില്‍

പിടിയിലായത്‌ ഒഡീഷ മുന്‍ഡിജിപി ബി ബി മൊഹന്ദിയുടെ മകന്‍ ബിറ്റി മൊഹന്ദി

കണ്ണൂര്‍| WEBDUNIA|
PRO
PRO
വിദേശ വനിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍. ഒഡീഷ മുന്‍ഡിജിപി ബി ബി മൊഹന്ദിയുടെ മകന്‍ ബിറ്റി മൊഹന്ദി(30)യാണ്‌ പൊലീസ്‌ പിടിയിലായത്‌. കേസില്‍ കോടതി ശിക്ഷിച്ച ഇയാള്‍ പരോളില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. രാഘവ് എന്ന വ്യാജപേരില്‍ കണ്ണൂരിലെ ഒരു ബാങ്കില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍.

2006ലാണ് ഇയാള്‍ ജര്‍മന്‍ വനിതയെ ബലാത്സംഗം ചെയ്ത കേസില്‍ അകപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ക്ക് ഏഴു വര്‍ഷം തടവുശിക്ഷ ലഭിച്ചിരുന്നു. അമ്മക്ക്‌ അസുഖമാണെന്ന പേരില്‍ ജാമ്യം നേടിയ പ്രതി പിന്നീട്‌ ഒളിവില്‍ പോവുകയായിരുന്നു.

അധികാര സ്വാധീനം ഉപയോഗിച്ച്‌ മൊഹന്ദി മകനെ ഒളിപ്പിക്കുകയായിരുന്നു എന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷമായി കണ്ണൂരിലെ ബാങ്കില്‍ പ്രോബേഷനറി ഓഫീസറായിട്ടായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്‌.

ചില സൂചനകള്‍ കിട്ടിയതിനെ തുടര്‍ന്ന്‌ കണ്ണൂര്‍ പൊലീസാണ്‌ ബിറ്റിയെ പിടികൂടിയത്‌. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇയാളെ രാജസ്ഥാന്‍ പൊലീസിനു കൈമാറും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :