യുവാവ് കൊല്ലപ്പെട്ടു; സ്ഥലത്ത് സംഘര്‍ഷം

കോട്ടയം‍: | WEBDUNIA|
PRO
PRO
കോട്ടയം വാഴൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. പുളിക്കല്‍കവല പൂവത്തുംകുഴിയില്‍ മിനിയുടെ മകന്‍ മിഥുനാ (20)ണ് കൊല്ലപ്പെട്ടത്. കോഴിക്കടയിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലയ്ക്ക് കാരണം. തിങ്കളാഴ്ച രാത്രി ഒമ്പതിന് പുളിക്കല്‍കവലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ പുള്ളിയില്‍ വാവച്ചനെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏതാനും പേര്‍കൂട് കസ്റ്റഡിയിലായേക്കും. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വാവച്ചന്റെ കോള്‍ഡ് സ്‌റ്റോറേജും വീടും ഒരുവിഭാഗം എറിഞ്ഞുതകര്‍ത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിഎസ്പിയുടെ ആഭിമുഖ്യത്തില്‍ പുളിക്കല്‍കവലയില്‍ ഹര്‍ത്താല്‍ ആചരിച്ചു.

തിങ്കളാഴ്ച രാത്രി ഒമ്പതോടെ പുളിക്കല്‍കവലയിലെ സെന്റ് മേരീസ് കോള്‍ഡ് സ്‌റ്റോറേജില്‍ എത്തിയ മിഥുനനും വാവച്ചന്റെ ഭാര്യ വത്സമ്മയുമായി വാക്കുതര്‍ക്കമുണ്ടായതാണ് തുടക്കം. ഇതിനുശേഷം മിഥുന്‍ വീട്ടിലേക്ക് പോകുമ്പോള്‍ വാവച്ചനും സഹായികളും ടവേര കാറില്‍ പിന്നാലെയെത്തി ആക്രമിച്ചു. ഇതിനിടയിലാണ് മിഥുന്റെ കാലിന് വെട്ടേറ്റു. ഭയന്നുപോയ മിഥുന്‍ ഓടിയെങ്കിലും ഇടവഴിയില്‍ വീണു. അക്രമത്തിനെത്തിയവര്‍ ഇതോടെ പിന്തിരിയുകയും ചെയ്തു.

മിഥുനെ കാണാതാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടുമണിക്കൂറിനു ശേഷം രക്തം വാര്‍ന്ന നിലയില്‍ വഴിയില്‍ കണ്ടെത്തി. അപ്പോഴേയ്ക്കും രക്തം വാര്‍ന്ന് അവശനിലയിലായിരുന്നു മിഥുന്‍. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് നടക്കും.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :