മന്ത്രിമാരുമായുള്ള ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ബിജുവിന്‍റെ അഭിഭാഷകന്‍

തിരുവനന്തപുരം| WEBDUNIA|
PRO
മന്ത്രിമാര്‍ സരിതയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുള്ളതായും അനുമതി ലഭിച്ചാല്‍ പുറത്തുവിടുമെന്നും ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു മാധ്യമങ്ങളോട് വെളിപ്പെടുത്തി.

സരിതയുടേയും മന്ത്രിമാരുടേയും വീഡിയോ ദൃശ്യങ്ങള്‍ താന്‍ കണ്ടിരുന്നെന്നും ഇതു തന്റെ കൈവശമുണ്ടെന്നും ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍‍ പറഞ്ഞത്. ബിജുവില്‍ നിന്നും രേഖാമൂലം അനുവാദം ലഭിച്ചാല്‍ താന്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അഡ്വ ജേക്കബ് മാത്യൂ പറഞ്ഞു.

മന്ത്രിമാരായ കെ പി അനില്‍കുമാര്‍, കെ സി വേണുഗോപാല്‍, മുന്‍ മന്ത്രി ഗണേഷ്‌കുമാര്‍ എന്നിവരുടെയുള്‍പ്പടെയുള്ള ഉന്നതരുടെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപെടുത്തലാണ് അഭിഭാഷകന്‍ നടത്തിയിരിക്കുന്നത്.

തേക്കടി ടൂറിസ്റ്റ് ഹോമിലേതും മന്ത്രിമാരുടെ സുഹൃത്തുക്കളുടെയും ഒരു മുന്‍ സിറ്റി പൊലീസ് കമ്മീഷണറുടെ ഔദ്യോഗിക വസതിയിലേയും ദൃശ്യങ്ങള്‍ ഇതിലുണ്ടെന്നാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. ഡയറിയില്‍ പല പ്രമുഖരുടേയും പേരുകളും വിവരങ്ങളും ഉണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ പ്രതിയായ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പീഡിപ്പിക്കപ്പെട്ടതായും മന്ത്രിമാരുടേത് അടക്കമുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തിയതായും എസിജെഎം വെളിപ്പെടുത്തിയിരുന്നു. താന്‍ ബലാത്സംഗത്തിന് ഇരയായിരുന്നതായി സരിത പരാതിപ്പെട്ടെന്നും എന്നാല്‍ സരിത പറഞ്ഞ പേരുകള്‍ കോടതി ശ്രദ്ധിക്കുകയോ, രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും എസിജെഎം വ്യക്തമാക്കി.

സരിത കോടതിയില്‍ വെളിപ്പെടുത്തിയത് മൂന്ന് മന്ത്രിമാരുടെ പേരുകളാണെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണന്‍ രംഗത്തെത്തി. കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, ഗണേഷ്കുമാര്‍ എന്നിവരുടെ പേരുകളാണ് സരിത വെളിപ്പെടുത്തിയതെന്നും ബിജു പറഞ്ഞു.

അതേസമയം ലൈംഗീക ചൂഷണം നടന്നിട്ടില്ലെന്നും ഇത് സംബന്ധിച്ച് ബിജു രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തല്‍ തെറ്റാണെന്നും സരിതയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :