മകളെ കടിച്ച പാമ്പിനെ പിടിക്കാന്‍ വീടുപൊളിച്ചു:പാമ്പിരുന്നിടത്ത് ‘പടം‘ മാത്രം

കുമളി| WEBDUNIA|
PRO
PRO
തന്റെ മകളെ രണ്ടു തവണ കടിച്ച പാമ്പിനെ പിടികൂടാന്‍ തൊഴിലാളി വീടു പൊളിച്ചുമാറ്റി പക്ഷേ കിട്ടിയത് പാമ്പിന്റെ പടം മാത്രം.ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ മകളെ കടിച്ചതോടെയാണ് വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ എസ്റ്റേറ്റിലെ പുതുവലില്‍ താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ ശശി പാമ്പിനെ പിടികൂടാന്‍ തന്റെ വീട് പൊളിച്ചത്.

ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ രണ്ട് തവണയാണ് ശശിയുടെ മകള്‍ പാമ്പിന്റെ കടിയേല്‍ക്കേണ്ടി വന്നത്. തക്കസമയത്ത് ചികിത്സ ലഭിച്ചതിനാലാണ് ജീവന്‍ തിരിച്ചു കിട്ടിയത്.പാമ്പിന്റെ ശല്യം വീട്ടുപരിസരത്ത് തുടര്‍ന്നതോടെ പേടിച്ചു പോയ മകളെ ബന്ധുക്കളുടെ വീട്ടിലാണ് കിടത്തുന്നത്. സ്വന്തം വീട്ടില്‍ പെണ്‍കുട്ടി ഉറങ്ങുമ്പോള്‍ മാതാപിതാക്കള്‍ ഇമചിമ്മാതെ കാവലിരിക്കും പാമ്പിന്റെ ശല്യം രൂക്ഷമായതോടെ ഇതിനെ പിടികൂടി മകളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍ എ, കലക്ടര്‍, വനംവകുപ്പ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരുന്നു.

വീട്ടുകാര്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെ കുറച്ചു ദിവസം അപ്രത്യക്ഷനായ ഈ പാമ്പ് മറ്റൊരു പാമ്പിനെയും കൂട്ടിയാണ് വീട്ടിലെത്തിയത്. രണ്ട് പാമ്പുകളുടെയും കണ്ടതോടെ മകളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ശശി കുമളി റേഞ്ച് ഓഫീസറെ സമീപിക്കുകയായിരുന്നു.

ശശിയുടെ അവസ്ഥ മനസിലാക്കിയ അവര്‍ പാമ്പിനെ പിടികൂടാന്‍ പെരിയാര്‍ കടുവാ സങ്കേതത്തിലെ വന്യജീവികളുടെ ഹെല്‍ത്ത് മോണിറ്ററിംഗ് ടീമിനെ അയച്ചു.ടീമംഗങ്ങള്‍ വീടിനു പരിസരത്തെത്തി തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.തുടര്‍ന്ന് വീട്ടിലും പരിസരത്തും മരുന്നു തളിച്ചെങ്കിലും പാ‍മ്പ് വെളിയില്‍ വന്നില്ല.

പിന്നെ വീടിന്റെ ഭിത്തിപൊളിച്ചുപരിശോധിക്കാന്‍ തീരുമാനിച്ചു.കല്ലുകൊണ്ട് നിര്‍മിച്ച വീടിന്റെ ആസ്ബസ്റ്റോസ് മേല്‍ക്കൂര മുതല്‍ പൊളിച്ചാണ് പാമ്പിനെ തിരയാന്‍ ആരംഭിച്ചത്.അടിത്തറ വരെ ഇളക്കി പരിശോധിച്ചെങ്കിലും ലഭിച്ചത് ഒരു ‘പടം‘ മാത്രമാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :