പീഡനം: പൊലീസ് സ്റ്റേഷനില്‍ യാത്രക്കാരി കണ്ടക്ടറെ തല്ലി

ഇടുക്കി| WEBDUNIA|
PRO
PRO
ബസ് യാത്രയ്ക്കിടെ തന്നെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ കണ്ടക്ടറെ യാത്രക്കാരി പൊലീസ് സ്റ്റേഷനില്‍ വച്ച് തല്ലി. കടപ്പന- റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസിന്റെ കണ്ടക്ടര്‍ ഉടുമ്പന്നൂര്‍ സ്വദേശി ജോമോനാണ് അടിയേറ്റത്. ഇടുക്കി പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം.

വെള്ളിയാഴ്ചയാണ് പോലീസ് സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരി കൂടിയായ യുവതിയ്ക്ക് നേരെ പീഡനശ്രമം ഉണ്ടായത്. വൈകിട്ട് കുയിലുമല കളക്ടറേറ്റ് പടിക്കലില്‍ നിന്ന് ഇവര്‍ ബസില്‍ കയറിയപ്പോള്‍ മറ്റ് യാത്രക്കാര്‍ ആരും തന്നെ ബസില്‍ ഉണ്ടായിരുന്നില്ല. അല്‍‌പസമയം കഴിഞ്ഞപ്പോഴാണ് ജോമോന്‍ ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യാത്രക്കാരി ബഹളം വച്ചതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി. അതിനുശേഷം ഇവര്‍ ഇടുക്കി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.

തുടര്‍ന്ന് ഇടുക്കി പൊലീസ് ബസ് തടഞ്ഞ് നിര്‍ത്തി ജോമോനെയും ഡ്രൈവര്‍ ഷാജുവിനെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു. സംഭവത്തെക്കുറിച്ച് തെളിവ് നല്‍കാനായി ശനിയാഴ്ച സ്റ്റേഷനില്‍ എത്തിയപ്പോഴാണ് യുവതി ജോമോന്റെ ഇടത് കരണം പുകച്ചത്.

എന്നാല്‍ താന്‍ യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ജോമോന്‍ പൊലീസിനോട് പറഞ്ഞു. അവര്‍ ഇരുന്ന സീറ്റ് നനഞ്ഞിരുന്നതിനാല്‍ മാറിയിരിക്കാന്‍ ആവശ്യപ്പെടുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് ഇയാള്‍ വാദിക്കുന്നത്.

ജോമോനെയും ഷാജുവിനെയും പിന്നീട് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :