പരാതികള്‍ക്കിട നല്‍കാത്ത ജനകീയ ബജറ്റ്

തിരുവനന്തപുരം| WEBDUNIA|
* കയര്‍ മേഖലയ്ക്ക്‌ 2.46 കോടി രൂപ നീക്കിവച്ചു
* പത്ത്‌ ഫിഷിങ്‌ ഹാര്‍ബറുകള്‍ കൂടി നിര്‍മ്മിക്കും
* പച്ചക്കറി നേരിട്ട്‌ ഏറ്റെടുക്കാന്‍ ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പ്പറേഷനും പഞ്ചായത്തുകളുമായി ധാരണയിലെത്തും
* 20000 ഹെക്ടര്‍ ഭൂമിയില്‍കൂടി നെല്‍കൃഷി ഇറക്കും
* ദിനേശ്‌ ബീഡിതൊഴിലാളികള്‍ക്ക്‌ പ്രത്യേക സ്കീം. തൊഴിലാളികളെ 45 വയസില്‍ പിരിയാന്‍ അനുവദിക്കും. ഇവര്‍ക്ക്‌ 500 രൂപ പെന്‍ഷന്‍ നല്‍കും. ഇതിനായി 5 കോടി നീക്കിവച്ചു.
* കിന്‍ഫ്രയ്ക്ക് 15 കോടി
* കരകൗശല മേഖലയ്ക്ക്‌ 2.75 കോടി
* കശുവണ്ടി വ്യവസായത്തിന്‌ 46 കോടി
* കയര്‍ വിലസ്ഥിരതാ ഫണ്ടിന്‌ 10 കോടി
* ചെറുകിട വ്യവസായ മേഖലയ്ക്ക്‌ 35 കോടി
* റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിന് 568 കോടി
* ജലപാത നിര്‍മാണത്തിനായി 98 കോടി രൂപ നീക്കിവയ്ക്കും
* സംസ്ഥാനത്തെ സ്കൂളിലെ ഷിഫ്റ്റ് സമ്പ്രദായം ഈ അധ്യയന വര്‍ഷം മുതല്‍ ഉണ്ടാവില്ല.
* സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി വ്യാപിപിക്കാന്‍ 10 കോടി
* ഹൈസ്കൂള്‍ സ്കോളര്‍ഷിപ്പിന് 32 കോടി രൂപ നല്‍കും.
* സര്‍വകലാശാലകളുടെ മൊത്തം പദ്ധതി അടങ്കല്‍ 70 കോടിയായി ഉയര്‍ത്തും
* 3051 സെക്കന്‍ഡറി - ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കമ്പ്യൂട്ടര്‍വത്‌കരണത്തിനായി 54 കോടി
* ഇടുക്കിയിലും വയനാട്ടിലും എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കും
* നൂതന വ്യവസായങ്ങള്‍ നടപ്പാക്കാന്‍ 100 കോടി
* പൊതുമേഖലയുടെ നവീകരണത്തിന്‌ 883 കോടി അനുവദിക്കും
* കാലിത്തീറ്റയ്ക്ക്‌ കിലോയക്ക്‌ 50 പൈസ സബ്സിഡി നല്‍കും
* ചെത്തി തുറമുഖത്തിന്‌ മൂന്നു കോടി രൂപ അനുവദിക്കും
* ഇടയാറില്‍ ബഹുമുഖ വ്യവസായ പാര്‍ക്ക്‌ സ്ഥാപിക്കും
* സ്വതന്ത്ര സോഫ്ട്‌വെയര്‍ പ്രോത്സാഹിപ്പിക്കാന്‍ 1.5 കോടി
* കേരളാ ട്രാവല്‍ മാര്‍ട്ടിന്‌ 50 ലക്ഷം രൂപ* മൃഗസംരക്ഷണത്തിന്‌ 74.16 കോടി
* കെ എസ്‌ ആര്‍ ടി സിക്ക് 55 കോടി
* തെക്ക്‌ വടക്ക്‌ അതിവേഗ കോറിഡോര്‍ പാതയുടെ പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട്‌ നടപ്പാക്കി പദ്ധതി മുന്നോട്ട്‌ കൊണ്ടു പോകും
* ശബരിമല റോഡ് വികസനത്തിന് 40 കോടി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :