പരാതികള്‍ക്കിട നല്‍കാത്ത ജനകീയ ബജറ്റ്

തിരുവനന്തപുരം| WEBDUNIA|
ആര്‍ക്കും പരാതി പറയാന്‍ ഇടനല്‍കാത്ത ജനകീയ ബജറ്റാണ് ഇത്തവണ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന രീതിയിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള ഫലപ്രദമായ നീക്കങ്ങള്‍ക്ക് ഉണര്‍വ് പകരുന്നതാണ് പുതിയ ബജറ്റെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

ബജറ്റ് ഒറ്റനോട്ടത്തില്‍:

* സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ 10000 കോടി രൂപയുടെ പദ്ധതികള്‍
* ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുളളവര്‍ക്ക്‌ രണ്ട്‌ രൂപയ്ക്ക്‌ റേഷന്‍ അരി
* മാവേലി സ്റ്റോറുകള്‍ വഴി 14 രൂപയ്ക്ക്‌ അരി
* ഭക്‍ഷ്യ സബ്സിഡിയായി 250 കോടി രൂപ നീക്കിവച്ചു
* മിനിമം പെന്‍ഷന്‍ 200ല്‍ നിന്ന്‌ 250 രൂപയാക്കി
* 500 കോടിയുടെ മലബാര്‍ പാക്കേജ്‌
* പശ്ചാത്തല സൗകര്യ വികസനത്തിന്‌ 10000 കോടിയുടെ സ്വകാര്യ പങ്കാളിത്തം
* ദുര്‍ബല വിഭാഗങ്ങളുടെ ഭവന വായ്പ എഴുതിത്തള്ളും
* 5000 കോടി രൂപയുടെ പൊതു മരാമത്ത്‌ പണികള്‍
* നെല്‍കൃഷിയ്ക്ക്‌ 56 കോടി
* നാളികേര വികസന പദ്ധതിയ്ക്ക്‌ 15 കോടി
* പുതിയ തെങ്ങുകള്‍ വച്ചുപിടിപ്പിക്കാന്‍ 500 കോടി
* കാര്‍ഷിക കടാശ്വാസത്തിന്‌ 25 കോടി
* ചമ്രവട്ടം പദ്ധതിയ്ക്ക്‌ 40 കോടി
* ചെറുകിട ജലസേചന പദ്ധതികള്‍ക്ക്‌ 66 കോടി
* സംസ്ഥാനത്ത് പത്ത് ഐടി പാര്‍ക്കുകള്‍ കൂടി ആരംഭിക്കും
* ഐടി മിഷന് 18.4 കോടി രൂപ നല്‍കും
* ഐടി പശ്ചാത്തല വികസനത്തിന് 315 കോടി
* വൈദ്യുതി മേഖലയില്‍ ഒമ്പത് പുതിയ പദ്ധതികള്‍
* ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 66 കോടി
* വന്‍കിട ജലസേചന പദ്ധതികള്‍ക്കായി 134 കോടി
* ആതിരപ്പള്ളി പദ്ധതിക്ക് ഒമ്പത് കോടി
* ബയോ ടെക്നോളജി വികസനത്തിന് 10 കോടി രൂപ
* സംസ്ഥാനത്ത് സമ്പൂര്‍ണ സി എഫ് എല്‍ പദ്ധതി നടപ്പാക്കും
* ഇടുക്കി പാക്കേജിന്‍റെ ഏലം വിലസ്ഥിരതാ ഫണ്ടിലേക്ക് 10 കോടി
* കേരഫെഡിന്‍റെ 35 കോടി രൂപയുടെ കടം എഴുതിത്തളളും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :